Skip to main content

Posts

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള  അടർത്തലിൻ്റെ കറ വെച്ച്  ഓരോ വർത്തമാനകാലവും അടയ്ക്കുകയായിരുന്നു ആകൃതിയുടെ കപ്പ് വെച്ച് ഞെട്ടുകൾക്കപ്പുറം മാവ്, നിറങ്ങളിൽ നിറച്ചെടുക്കും മാങ്ങകൾ കണ്ടിട്ടുണ്ടോ പ്രതിബിംബങ്ങൾ നിഷേധിക്കും കണ്ണാടി? എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു അത് ഉടയും വിധം പ്രതിഫലനങ്ങളിൽ  മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു ഉടലിൻ്റെ പിടിയുള്ള കപ്പ് പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ ഉടലിൻ്റെ ഏറ്റവും അലസമായ  ഉറയൊഴിപ്പ് പ്രതിബിംബത്തിൻ്റെ കറ വീണ കണ്ണാടിത്തലപ്പിൽ നിന്നും വർത്തമാനകാലം പിടിച്ച് ചായ്ച്ച് ഒരു പ്രതിഫലനം അടർത്തുന്നത് പോലെ എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട് കരിന്തിരിയ്ക്കരികിൽ മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം, ഓർമ്മകൾ വേർതിരിക്കുന്നിടത്ത് ഉടലുകൾ ചെരാതുകൾ ഓരോ പ്രതിബിംബവും എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട് അതിൻ്റെ കറുപ്പ്, കാക്ക ചരിക്കുന്നത് പോലെ എൻ്റെ കറുപ്പ് എന്നെ പിടിച്ച് ചരിക്കുന്നുമുണ്ട് കണ്ണാടിയിൽ നിന്നും  ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്, ശരിയ്ക്കും എനിക്ക് നാളം പിടിച്ച് ചായ്ക്കുന്നു വെളിച്ചം അടർത്തുന്നു കെടുത്തുവാനാകാത്ത വിധം  കൊളുത്തിയ നിലയിൽ വിരലുകൾ നഖങ്ങൾ മാത്രം അണയ്ക്കുന

പതിവുകളുടെ ബുദ്ധൻ

പതിവുപോലെ പ്രണയംകൊണ്ടാടി പനിനീർപ്പൂവുകൾ തിരിച്ചുപോയി ബുദ്ധന്, ധ്യാനം പോലെ നോവിന്, മുള്ളുകൾ ബാക്കിയായി പ്രണയത്തേക്കാൾ പഴക്കം ചെന്ന പനിനീർപ്പൂവ് അതും, ബുദ്ധന് മുന്നിൽ  ആരും അറിയാതെ സമർപ്പിക്കപ്പെട്ടത് ബുദ്ധൻ്റെ ധ്യാനത്തിന് മുന്നിൽ  മറ്റൊരു പൂവ്  അത് ധ്യാനത്തിനായി സമർപ്പിക്കപ്പെട്ടത് അതിന് രൂപമില്ല രൂപം ധ്യാനത്തിന് വിധേയം ബുദ്ധരൂപം എല്ലാധ്യാനങ്ങൾക്കും അതീതം പ്രണയത്തിന് മുന്നിൽ പനിനീർപ്പൂക്കൾ പഴകുന്ന മണം  ബുദ്ധൻ പ്രണയത്തിനും പിന്നിൽ ധ്യാനത്തിനും പ്രണയത്തിനും രൂപമില്ല വിരഹാർത്ഥികൾ ഉപയോഗിക്കും ഭാഷക്കരികിൽ അവൻ്റെ പ്രണയം പഴകും കവിതകൾ നിൻ്റെ കവിത ഒരു പൂവാണെന്ന് മൊട്ടിൻ്റെ മേഘങ്ങൾക്ക് താഴെ  പനിനീർപൂക്കൾ അന്നും മൊഴിനൽകും ചാറ്റൽമഴകൾ വന്ന് ഉടലിൽ തട്ടും പ്രഭാതം പകൽക്കനം  അന്നത്തെ നാലാമത്തെ മേഘത്തിൻ്റെ കടന്ന് പോക്ക് മേഘങ്ങൾക്ക് താഴെ എല്ലാ കിളികളും പ്രണയത്തിന് വിധേയമാകും പ്രഭാതം പ്രണയങ്ങൾ ഉടലിൽ ചെന്ന്  മുട്ടുന്നു പുലരിയില്ലാത്ത പകൽ മുകളിൽ വിധേയത്ത്വത്തിൻ്റെ മേഘം  വിരഹാർത്ഥികൾ കടത്തുവള്ളം പോലെ ഉപയോഗിക്കും മൂക്കൂത്തി നഷ്ടപ്പെട്ട, വിരഹത്തിൻ്റെ സുഷിരം വീണ  മൂക്കിന്നരികിൽ, ചുംബനത്തിൻെ  കൊത്തുപണികൾ പൂർത്തിയ

പനിയുടൽ മാതൃകകൾ

എനിക്ക് പനി വരുമ്പോഴെല്ലാം എൻ്റെ ജനലിന് പനിച്ചു അതിൻ്റെ അഴികൾക്ക് ആഴങ്ങളുടെ ചൂടെടുത്തു അഴികൾ പുതച്ച് ജനലും ജനൽ പുതച്ച് വീടും കിടന്നു എനിക്ക് പനി വരുമ്പോഴെല്ലാം ചികിത്സിക്കുവാൻ പോയിരുന്ന ഒരു ആശുപത്രി ഉണ്ടായിരുന്നു എനിക്ക് എൻ്റെ ഭാഷക്കരികിൽ ഉടലിന്നടുത്ത് അത് തമിഴ്ഭാഷയിൽ ചികിത്സിച്ചു എനിക്ക് പനി വരുമ്പോഴെല്ലാം എൻ്റെ ഭാഷക്കും പനിച്ചു അത് ചെന്തമിഴിൽ  ഓരോ വാക്കുകൾക്കും ചികിത്സിച്ചു എനിക്ക് പനി വരുമ്പോഴെല്ലാം മന്ദാരം പുതച്ചു ജനൽ സ്വയം പനിച്ചു  അതിൻ്റെ പനി പുതച്ചു കുരുവി മണം ഒഴുക്കിവിട്ട്, സ്വയം പുഴയാവും പൂക്കൾ കടലാസുവഞ്ചികളുടെ മാതൃകയിൽ പനി കടലാസിൽ ഉണ്ടാക്കി ഉടലിലൂടെ ഒഴുക്കിവിട്ടു പൂക്കൾ കൂടെയൊഴുകി ജനൽ അതിൻ്റെ പനിയിതൾ എനിക്കൊപ്പം പനിയും ജനാലയും ഒഴുകി . എനിക്ക് പനി വന്നപ്പോഴെല്ലാം എൻ്റെ പനി അവളുടെ ഉടലിൽ ചെന്ന് മുട്ടി  അവളുടെ ഉടൽ കൊതിച്ചു പനി ഞങ്ങളുടെ എല്ലാ കൊതികൾക്കും ഒരുമിച്ച് പനിച്ചു അത് ആശുപത്രികളിൽ ചെന്ന് തട്ടി മരുന്നുകുപ്പികൾ നിലത്ത് വീഴാതെ വീണുടഞ്ഞു ഒരു സിറിഞ്ചിൻ്റെ സൂചിമുന കൊണ്ട് ഞങ്ങളുടേതല്ലാത്ത മരണം ഞങ്ങളുടെ കൺമുന്നിലൂടെ ഒഴുകിപ്പോയി നോക്കിനിൽക്കുമ്പോൾ വീടിന്നരികിലൂടെ ജനൽ ഒഴുകുന്നു ഞങ്ങ

ക്ഷമിക്കണം, എല്ലാ ഇലകളുടേയും പകുതിക്ക് വെച്ച് എൻ്റെയാകാശം നിർത്തുന്നു

മണ്ണിലലിയാൻ മടിക്കും ഒരു അടർന്ന ഇല പോലെ അടർന്നുവീഴാൻ മടിക്കും ഉപമയുടെ ഒരിലയാവും ഉടൽ മടിയുടെ ഒരില കരിയിലയുടെ മാറ്റിനി ഒരിലയും പൊഴിക്കുവാനില്ലാത്ത കാറ്റ് അനുസരണയുടെ കല ശാസ്ത്രത്തിൽ നിന്ന്  ഊർജ്ജത്തെ മാറ്റിനിർത്തുന്നു ഊർജ്ജത്തോട്, ഒരു കലയാകുവാൻ ആവശ്യപ്പെടുന്നു ശലഭത്തിൻ്റെ ചിറകടി,  ആകാശം കലകളിൽ അടർത്തിയെടുക്കുന്നിടത്ത് ഊർജ്ജത്തെ, പറഞ്ഞ് പഠിപ്പിക്കുന്നു, കലകളുടെ സൗമ്യത. വീശുവാൻ മാത്രമല്ല ഓരോ ഇലയേയും നിലനിർത്തുവാനും പരിശീലിക്കും കാറ്റ് ആകാശം ശൂന്യതയുടെ കല ശലഭസ്മൃതികളിൽ  ജനിമൃതികളുടെ ആകാശം ഗോലിയുടെ ഉരുളൽ ഒരു കുഴിയാകും ചന്ദ്രൻ വിരലുകളുടെ കല കലയിലേക്ക് അതിൻ്റെ ഉരുളൽ  ഇനി കുഴികളിലേക്ക് പുറപ്പെട്ടുപോകുന്നുണ്ടാവുമോ വിരലുകൾ വിരലുകളിൽ നിന്നും  അകലം പാലിക്കും ശൂന്യതയുടെ ഗോലി പടികൾക്കരികിൽ ഒരു വാതിൽക്കാലം  പണിഞ്ഞ് വെയ്ക്കും വീട് നടത്തത്തിൻ്റെ മാതൃകയുണ്ടാക്കി കാൽവിരലുകളിൽ നിന്നും ഉടലിലേക്ക് ഒരു, നടത്തം പടർത്തുകയായിരുന്നു മുന്തിരിവള്ളികളിൽ പാകമായ കൊത്തുപണികൾ പോലെ ശിൽപ്പം അതിൻ്റെ നിശ്ചലത പടർത്തും ഇടം നോക്കിനിൽക്കലുകൾ മാത്രം അടർത്തുന്നു കാൽവിരലുകൾക്ക്  പിന്നാലെ പായും ഉടൽ ഉടൽ മടുക്കുമ്പോൾ  നിശ്ചലത അടർത്തുമ

ദൈവം ആയും ആഴങ്ങൾ

വേലിപ്പരുത്തിപ്പൂവിന്റെ ആകൃതിയിൽ വിരിഞ്ഞ് നിലത്തുവീഴും മുമ്പ് കൊഴിയുന്നതിലേയ്ക്കൊക്കെ ആയും ദൈവം പെയ്ത്ത് മഴയിൽ രാവി മേൽക്കൂരകളിൽ തിരുകും ചോർച്ച  ഓരോ ഇറ്റിലും കിടന്ന് തിരിയും ജലം അതിലേയ്ക്കായും, മഴവെള്ളത്തിന്റെ താക്കോൽ ഇറവെള്ളത്തിന്റെ പിത്തളപ്പൂട്ടിൽ കാലുനനയ്ക്കും തുരുമ്പ് തിരക്കുള്ള ബസ്സിൽ നിന്ന് യാത്രചെയ്യും യാത്രികനേപ്പോലെ അടുത്ത ഏത് താളത്തിൽ വെയ്ക്കും എന്ന് ആകുലപ്പെടും മൃദംഗത്തിന്നരികിലെ വിരൽ കൈയ്യിലെ മഴവെള്ള രാഖി മൃദംഗവും മഴയും അടുത്തടുത്തിരുന്നാൽ ഏതിൽതൊടും വിരൽ എന്ന് എത്തിനോക്കുകയാവും താളം താളങ്ങൾ കേസരം മൃദംഗം ഒരു ചെമ്പരത്തി മൂക്കുത്തിയുടെ ഇതളുകൾക്കരികിൽ ചെമ്പരത്തിയുടെ ഒരു തുള്ളി മൂക്കിൽ, സെറീനാവഹാബിൻ്റെ മൂക്കിലെ മൂക്കൂത്തിയാകും കാലം ചിറകുകൾ വാരിച്ചുറ്റി കാലുകൾ വലിച്ചിഴച്ച് ഏകാന്തതയുടെ തുമ്പിഗർത്തങ്ങൾ നിശ്ശബ്ദം ഇറ്റും ഇടങ്ങളിൽ, ലോകം ബസ് നിർത്തും ഇടങ്ങളിലെല്ലാം ഇറ്റുവീഴും പാട്ട് പാട്ടില്ലാതെ അവിടെ ഇറങ്ങും യാത്രികൻ അടുത്ത ചുവട് വെക്കും മുമ്പ് അയാളിലേക്കായും പ്രായം കടലാവണക്കിന്റെ പശയിലേക്ക് ശ്വാസം കഴിഞ്ഞുവരും ഉടൽ, വിട്ടുകൊടുക്കുന്നു  കുമിളകളിലേക്ക് പറന്നുയരുന്നു വിശ്വാസികളെ മാത്രം  ക

ഒഴുക്കിൻ്റെ ബൊക്കെ നഗ്നതയുടേതും

ഒഴുക്കിന്റെ ബൊക്കെ നൽകി പുഴ, രണ്ട് മീനുകളെ സ്വീകരിക്കുന്നത് പോലെ നഗ്നത ഒരു ബൊക്കെയല്ല എന്നിട്ടും അത് നൽകി രതികഴിഞ്ഞ രണ്ടുടലുകളെ  നമ്മൾ സ്വീകരിക്കുന്നു അരികിൽ കടൽ അവർ മിനുകൾ എന്ന് നമ്മൾ അവർക്കരികിൽ നോക്കി നിൽക്കുന്നു നൃത്തം കഴിഞ്ഞു  ഉടൽ പിൻവലിച്ചാലും നൃത്തത്തിന്റെ ഓളങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് പോലെ ഓളം ചേർത്ത ഉടലിന്റെ  രണ്ട് മീനോളം പിൻവലിപ്പ് കലകളുടെ ഫ്രൈയിമിൽ  ഓർമ്മകളുടെ ചന്ദ്രൻ ചന്ദ്രനോളം പിൻവലിപ്പ് കലകൾക്കരികിൽ മേഘം കഴിഞ്ഞ്  ആകാശം കണ്ടെടുക്കും അതിന്റെ സാവകാശം ഒരു വളവ് കഴിഞ്ഞ് പുഴ, ഒഴുക്കിന്റെ സാവകാശങ്ങൾ, വീണ്ടെടുക്കുമ്പോലെ തന്നെ കഥ പോലെയല്ല കവിത കഥ കഴിഞ്ഞ് ഒരു വാക്കും മനുഷ്യനിലേക്ക് മടങ്ങിവരുന്നില്ല കവിത, ഒരു വാക്കിന്റെ മടങ്ങിവരവ് ഒരു പക്ഷേ ജീവിതം പോലെ തന്നെ ജീവിതത്തിലേക്ക് മാനത്തിന്നരികിൽ ചന്ദ്രക്കല പോലെ  ഉടലിന്നരികിൽ കലകളുടെ വീണ്ടെടുപ്പ്   ഉടലിന്നരികിൽ ചെയ്തരതികളുടെ തങ്ങിനിൽപ്പ് ഒരു പക്ഷേ തൂവലുകൾ പോലെ തന്നെ ചന്ദ്രക്കലനെഞ്ച് പ്രാവുകളേപ്പോലെ അതിൻ്റെ  കുറുകലുകളുടെ കല നെഞ്ചിൽ ചന്ദ്രനേപ്പോലെ തന്നെ ഉടലിൻ്റെ കലയിലേക്ക് അതിന്റെ തിരിഞ്ഞുവരവും പെയ്ത്തു മഴയുടെ പുറന്തോട് എന്നിട്ടും ഉ