കടൽ വിഴുങ്ങിയ സൂര്യന്റെ ആത്മാവ്
നിഴലായി ഭൂമിയിൽ വീഴവേ..
താഴ്ന്നു പറന്നൊരു പക്ഷി എൻ മുന്നിൽ
എന്തോ പറയാൻ ശ്രമിച്ചുവോ?
വീശാൻ മടിച്ചൊരു കാറ്റ് ഇളം-
കുളിരായ് ചെവിയിൽ മൂളിയോ?
തെക്ക് നിന്നൊരു ഏകാന്തത എനിക്ക്
കൂട്ടായ് കൈ പിടിക്കവേ
കൊഴിയാൻ മടിച്ചൊരു ഇതളില്ലാ പൂവൊന്നെൻ
ചുമലിൽ തട്ടി തലോടിയോ?
ആരോരും ഇല്ലാതെയാ അരയാലിൻ ചില്ല ഇഷ്ടമായ്
വേരോന്നാട്ടിയിട്ടും..
കാണാതെ പറന്ന കൂടില്ല കിളിയെന്തെ,
എന്തോ മറന്നപോൾ തിരിച്ചു പോയെ?
എൻ അലസമാം മുടിയിൽ ചുംബിച്ചു വീണൊരു
കുഞ്ഞിലയിൽ നേർത്ത മഞ്ഞു പൊഴിയവേ..
കണ്ണിൽ ഇക്കിളി ഇട്ടൊരു നിദ്ര
ശരീരത്തിൽ പുൽകിയോ?
കാണാൻ കൊതിച്ച കിനാക്കളെല്ലാം..
ഒന്നൊന്നായി ഓടി ഒളിക്കവേ ..
മനസ്സിന്റെ ഭാരം താങ്ങാനാവാതെ
ശരീരം മരച്ചുവടിൽ ഒന്നിടറിയോ?
Comments
Post a Comment