Skip to main content

സമയരഥം

ഒരു കടലിൽ തിരകൾ തകരവേ.
ഞെട്ടി ഉണർന്നു കൂരമ്പുകൾ
പുതു നാമ്പ് പൊട്ടിയ ചെറിയൊരു വാഴയിൽ
ചാഞ്ഞിറങ്ങുന്നു ഇടിമിന്നൽ

പുതു മഴ കാതോര് ഊഷര ഭൂവിൽ
ആഴ്ന്നിറങ്ങുന്നു കനൽകട്ടകൾ
കപാലക്കരങ്ങളിൽ എണ്ണി നിരങ്ങി ജപമാല.
രോഗത്തിൻ പേരറിയാൻ കവടി നിരത്തി ഭിഷഗ്വരൻ

വാൽതലയുടെ മൂർച്ചകൂട്ടി ഉറപ്പിക്കുന്നു
സാമുദായിക സൌഹാർദം
കർതവ്യങ്ങൾ ആലസ്യത്തിൽ ആയി
അവകാശങ്ങൾ സമരങ്ങളായ്

ആവര്ത്തന വിരസത
തോന്നി കൂനികൂടി ആദർശം.
പട്ടിണിക്ക് സബ്സിടി കൊടുത്തു
സ്വിസ് ബാങ്കിന്റെ അക്കൌണ്ടിൽ

ചട്ടങ്ങള്ക് പല്ല് പുളിച്ചു
പ്രലോഭനതിൻ മധുരത്താൽ
നയാ പൈസയുടെ കണക്കുകൾ വച്ചു
കോടികളുടെ പൂജ്യങ്ങൾ

സ്വര്ണ ചാമരം വീശി നടന്നു-
 പൌരോഹിത്യ മേലാളർ
കുലമറിയാതെ പകച്ചു നിന്നു
പാരമ്പര്യത്തിൻ കുഞ്ഞുങ്ങൾ

സമ്പന്നതയുടെ മടിയിലുറങ്ങി
സ്വശ്രയത്തിൻ  കലാലയങ്ങൾ
ആത്മര്തതയുടെ വാരിയെല്ല് തിരഞ്ഞു
കരാറുകാരൻ മുതലാളി

മതമായി, തരമായ് ,തത്ത്വമായ് പകുത്തു
മതെതരത്തെ രാഷ്ട്രീയം
ഈയം അടച്ച ചെവിയിൽ
ഉരുക്കി ഒഴിച്ചു വേദങ്ങൾ


രോഗത്തിന് കൂട്ടിരിക്കുന്നു
ദിവസങ്ങളെണ്ണി പകർച്ചവ്യാധി
അർത്ഥമില്ലാ വാക്കുകൾക്കു
നാനാർത്ഥം തേടി ബുദ്ധിജീവി

വിപ്ലവത്തിൻ ജ്വാല കുറച്ചു വേവാത്ത വിവാദത്തിൻ
ഉപ്പു നോക്കി സാംസ്കാരിക ചട്ടുകങ്ങൾ  
വർഷാവർഷം രക്തത്തിൻ പാർട്ടി
നോക്കി ജനായത്തം


രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും രഹസ്യ ബാന്ധവത്തിനു
വിളിക്കാതെത്തി ഉദ്യോഗസ്ഥ പ്രഭുക്കൻ മാർ
ദാരിദ്ര്യമാം കുട്ടിയെ സാമൂഹ്യ സേവനത്തിന്റെ  കരങ്ങളിൽ ഏല്പ്പിച്ചു   വിമതനാം ജാരനോടോളിചോടുന്നു  അധികാരമാകും ആദ്യ ഭാര്യ


ഇന്ദ്രപ്രസ്തങ്ങൾ പകർത്തിയെഴുതി
ധൃതരാഷ്ട്ര സംഹിതകൾ
മാതൃത്വത്തിൻ കണ്ണ് മൂടി കെട്ടി
അനുവദിച്ചു കൊടുത്തു ആനുകൂല്യങ്ങൾ

സോഷ്യൽ മീഡിയയിൽ അക്കൗണ്ട്‌
തുടങ്ങി പട്ടുമാറന്ന നവ പാണൻ
ജന്മങ്ങൾ ചവിട്ടിയരച്ചു ജീവിതങ്ങളുമായി
ഉരുളുന്നു ദിശ അറിയാ സമയ രഥം

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം