Skip to main content

ശനി മഴ

മഴ എനിക്കും പേടി തന്നെ! തോരുമോ എന്ന പേടി!!
അത് കൊണ്ട് പെയ്യാതിരുന്നാലോ  വരളുമോ എന്ന പേടി!
വരണ്ടാലും പേടി, പിന്നെ മഴ പെയ്താലോ?
പിന്നെ അത് തോര്ന്നില്ലെങ്കിലോ?

നമുക്ക് പേടി കോണ്‍ക്രീറ്റ് ചെയ്തു ഉറപ്പിക്കാം!
മഴവെള്ളം പേടി പോലെ ഒലിച്ചു പോട്ടെ!!
വരൾച്ച ധൈര്യം പോലെ കടന്നു വരട്ടെ!
നമുക്ക് മഴ പാഴ് സ്വപ്നം കാണാം
അപ്പോൾ മഴ നനയില്ലല്ലോ!
പിന്നെ പനി ശനി  പേടിക്കണ്ടല്ലോ!
ശനിയിൽ ആരും  ഉണ്ടാവില്ലല്ലോ !!!

Comments

  1. മഴയും വെയിലുമെല്ലാം തക്കകാലത്ത് വരണം
    അങ്ങനെയാണ് മലയാളം കൊതിയ്ക്കുന്നത്

    ReplyDelete
    Replies
    1. നമ്മൾ A / C ഇരുന്നു തണുക്കുമ്പോൾ പുറത്തു മഴ ആയാലും ഒരു വെയിൽ ആകും കൊതിക്കുക, ഇന്ന് വൈകിട്ട് പുറത്തു പോകണോ സിനെമാക്കോ പോകാനാണ് പ്ലാൻ എങ്കിൽ ഇന്ന് വൈകിട്ട് മഴ പെയ്യല്ലേ എന്ന് ക്രിക്കറ്റ്‌ കളിയ്ക്കാൻ കൊതിക്കുന്ന കുട്ടിയെ പോലെ മലയാളി ആഗ്രഹിച്ചു പോകുന്നില്ലേ അജിത്‌ ഭായ്? വരള്ച്ച ആയാലും വെള്ളം ഇല്ലെങ്കിലും, നമ്മുക്ക് നമ്മുടെ കാര്യം കഴിഞ്ഞു മതി മഴ ആയാലും വെള്ളം ആയാലും, കോണ്‍ക്രീറ്റ് ഇടുമ്പോഴും വയൽ നികത്തി എയർപോർട്ട് വരുമ്പോഴും വീട്ടുമുറ്റത്ത്‌ ഒരു എയർപോർട്ട് കുഴിച്ചിടുമ്പോൾ മഴ ഫ്ലൈറ്റ് ഇറങ്ങാൻ തടസ്സം ആണെന്ന് കണ്ടാൽ മഴ നമ്മൾ നിരോധിക്കും അതാണ് നമ്മൾ അപ്പോൾ അത് മലയാളി ആണോ?

      നന്ദി അജിത്‌ ഭായ് എന്റെ കൂടെ മഴ നനഞ്ഞതിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം