Skip to main content

Disposable glass


ഗൂട്മോര്നിംഗ് !!! നീ ഉണരാതെ ഉണർന്നു
പാതി തുറന്ന കണ്ണോടെ ചിരിച്ചു..
സ്നേഹത്തോടെ വാങ്ങി നീയാ ചായ
ധൃതിയിൽ സമയം നോക്കി ഞെട്ടി നീ പറഞ്ഞു

ഇന്നും ഞാൻ ലേറ്റ്..

ചായ ചൂടാറും മുമ്പ് നീ വന്നു..കുളിച്ചെന്നു വരുത്തി
ചായക്കു ചൂട് ഏറ്റി നിന്നു ഞാൻ.. നിൻ ചൂടിന്..
ചായ കുടിക്കുമ്പോൾ അറിഞ്ഞു ചുടു ചുംബനം മൃദു സ്പർശനം
ചായക്കു കടുപ്പം പോൽ പോയി നീ  നിൻ വഴി.

പിന്നെ

നിൻ ധൃതിയിലും കരുതി ഞാൻ തുളുംബാതെ,
നിൻറെ കണ്ണിൽ കണ്ടു നിൻ നിറസ്നേഹം
ഇടവേളകളിൽ അറിഞ്ഞു നിൻ ഹൃത്സ്പന്ദനം
അറിഞ്ഞു ഞാൻ  നിൻ നിറ സാമീപ്യം.

പിന്നെ
ചായ തീരുന്നേരം ഒന്നുലച്ചുവോ നീ?
കടുത്തുവോ നിൻ കരം.. പല്ലുരഞ്ഞുവോ എന്നധരത്തിൽ?
എന്നിട്ടും ഞാൻ സന്തോഷിച്ചു നീ പിടിച്ചിട്ടുണ്ടല്ലോ..
നീ ച്ചുംബിച്ചുവല്ലോ പിന്നെ  ലാളിച്ചുവല്ലോ  എന്നുടൽ

അത് കഴിഞ്ഞു

പെട്ടുന്നു നീ ഒന്നമർത്തിയപ്പൊഴും ഹൃദയം നുറുങ്ങിയെങ്ങിലും
ഞാൻ കരഞ്ഞില്ല. കണ്ണീർ തുളുംബിയപ്പോളും
നിൻ കയ്യറിയാതെ ഞാൻ അടക്കി .. അപ്പോളും ആശ്വസിച്ചു..നിൻകയ്യിൽ..
പിന്നെ ഞാൻ അറിഞ്ഞു ഉപേക്ഷിക്കാതിരിക്കാനാവില്ല..


എന്നാൽ

ചുരുട്ടി തെരുവിലെക്കെറിഞ്ഞപ്പോൾ
നാലാൾ കാണ്‍കെ നീ വലിചെറിഞ്ഞില്ലേ
ഉപേക്ഷിക്കാമായിരുന്നില്ലേ ഒരു കുപ്പത്തൊട്ടിയിലെങ്ങിലും?
ഹേ മനുഷ്യാ? ഞാനൊരു സ്ത്രീ ജന്മമോ?

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന