നിൻ്റെ വായനാശ്വാസം എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!
പുത്രന് തന്നെയാണ് പിതാവെന്നും പിതാവ് തന്നെയാണ് പുത്രനെന്നും....
ReplyDeleteഅതെ അജിത് ഭായ്
Deleteപിതാവും പുത്രനും പരിശുദ്ധാത്മാവും
അച്ഛന് സ്നേഹത്തിൻ കോടി നമസ്ക്കാരം.
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
ആശംസകൾ നന്ദി
Deleteഈ ചങ്ങലകള്‍ സ്നേഹവും പുണ്യവുമത്രേ. നല്ല കവിത. ആശംസകള്‍
ReplyDeleteവായനക്ക് ആദ്യ നന്ദി ഒരു വരി നല്ല വാക്കിന് മനസിന്റെ നന്ദി
Deleteവംശ വൃക്ഷത്തിലെ വെറും ഇലകള്‍ നാം....കൊഴിയാനും പിന്നെ തളിര്‍ക്കാനും...
ReplyDeleteനന്ദി അനുരാജ് തളിര്‍ക്കട്ടെ കൊഴിയാതിരിക്കട്ടെ ഇല കളായി നില്ക്കാം
Deleteപുത്രൻ പിതാവാകുമ്പോൽ പിതാവിന്റെ വില പുത്രനറിയുന്നു..പുത്രപൂർവ്വം
ReplyDeleteബഷീർ വായനക്ക് സ്നേഹപൂർവ്വം അഭിപ്രായത്തിനു നന്ദിയോടെ
Delete