Skip to main content

സ്വപ്നം കണ്ട കവിത മരണം


സ്വപ്നം
ഞാൻ ഇപ്പൊ സ്വപ്നം കാണാറില്ല
മൂട്ടയും കടിച്ചു കൊതുകിനെയും ഓടിച്ചു
ബെഡ്ഡിൽ എത്തുമ്പോഴേക്കും സെക്കന്റ്‌ ഷോ
കഴിഞ്ഞു, "ഉറക്കം മനസ്സ് മടുത്തു കിടന്നുറങ്ങി കാണും "സ്വപ്നം"

ഒളിച്ചേ കളി കണ്ടേ
മനുഷ്യൻ നിർമ്മിച്ച മതവും പേടിച്ചു
മതം മുറുക്കിയ മനുഷ്യനേയും ഭയന്ന്
മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ മറന്നു
മനുഷ്യൻ ഇറങ്ങി അശുദ്ധമാക്കിയ ചന്ദ്രനും വിട്ടു
നിരീശ്വരന്റെ ചൊവ്വയിലെ ചിന്തയിൽ ഒളിച്ചൊരു ദൈവത്തിന്റെ ഓരോരോ കളികളേ! ദേ അവിടെയും മനുഷ്യൻ! ദൈവത്തിനെ തിരഞ്ഞു കണ്ടില്ലെന്നു പറഞ്ഞു തിരിച്ചു വരാൻ മാത്രം..

കവിത
ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച കവിയത്രേ നിമിഷ കവി കലി "കാലൻ"
ആകസ്മികമായി ആ കവി രചിച്ച മനോഹര കവിത ആ.. അത് തന്നെ.. "മ മ  മരണം"
കാലമെഴുതിയ ജീവിത കവിതയും പ്രകൃതിതൻ പുന സൃഷ്ടി രചനയും
പോലും അത്ര ഹൃദയസ്പർശി ആയി ജനം ജീവൻ കൊടുത്തു സ്വീകരിച്ചിട്ടില്ല!

ഓർമ്മ തൻ ചരിത്രം അതത്രേ മറ്റൊരു മഹാകാവ്യം എണ്ണ വീണു- കുതിരാതിരുന്നെങ്കിൽ വളയുന്ന റബ്ബർ മായ്ക്കാതിരുന്നെങ്കിൽ അത് കാലം മറക്കാതിരുന്നേനെ!
രക്തവും കണ്ണീരും വിയര്പ്പും എഴുതിയ കദന കാവ്യങ്ങളെ
സ്നേഹമാകുന്ന പ്രണയ പുനരാഖ്യാനങ്ങൾ പലപ്പോഴും അവഗണിക്കാറുണ്ട്

മരണ മതം
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒന്നുണ്ട് അതത്രേ പ്രണയം
മദ്ധ്യാഹ്നം കഴിഞ്ഞ പ്രണയം വെറും മരണം, എന്ന് അറിഞ്ഞു വെറുക്കുമ്പോഴും അതിലും കൂടുതൽ വെറുക്കുന്നത് ജനനം മുതൽ മരണം വരെ കൂടെ നടക്കുന്ന ജീവന്റെ നിഴലായ മരണത്തിന്റെ മതത്തേയാണ് മതം എന്ന മാരണത്തെ മാത്രം

സമർപ്പണം

വ്യവസ്ഥ ഇല്ലാത്ത ജീവിതമേ നിന്നെ ജീവനോടെ 
ഇനി വ്യവസ്ഥ ഉള്ള മരണത്തിനു അർപ്പിച്ചോട്ടെ    

Comments

  1. മ മ മരണം
    മമമരണം
    കാവ്യം

    ReplyDelete
    Replies
    1. ക്ഷമിക്കണം അജിത്‌ ഭായ് അജിത്‌ ഭായി യുടെ കമന്റ്‌ വരുമ്പോൾ ഞാൻ അപ്ഡേറ്റിൽ ആയിരുന്നു അപ്ഡേറ്റ് ചെയ്തിട്ടുണ്ട്
      വളരെ നന്ദി അജിത്‌ ഭായ്

      Delete
  2. മനുഷ്യൻ നിർമ്മിച്ച മതവും പേടിച്ചു
    മതം മുറുക്കിയ മനുഷ്യനേയും ഭയന്ന്
    മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ മറന്നു
    മനുഷ്യൻ ഇറങ്ങി അശുദ്ധമാക്കിയ ചന്ദ്രനും വിട്ടു
    നിരീശ്വരന്റെ ചൊവ്വയിലെ ചിന്തയിൽ ഒളിച്ചൊരു ദൈവത്തിന്റെ ഓരോരോ കളികളേ! ദേ അവിടെയും മനുഷ്യൻ! ദൈവത്തിനെ തിരഞ്ഞു കണ്ടില്ലെന്നു പറഞ്ഞു തിരിച്ചു വരാൻ മാത്രം..

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം