Skip to main content

കുപ്പികൾ അടക്കിയ ഖജനാവ്‌

ഞാൻ എന്റെ പ്രശ്നങ്ങൾ ചുമന്നു തളർന്നപ്പോൾ
ആരോ ചുമലിൽ പിടിച്ചു സാന്ത്വനമായ് കൈയ്യിൽ പകർന്നു തന്നു
പ്രശ്നങ്ങൾ അടക്കാൻ മൂവന്തി നേരത്ത് നിറം മങ്ങിയ ഒഴിഞ്ഞ മദ്യ കുപ്പി

പക്ഷെ അതെഴുതി  വാങ്ങി എൻ പുരയിടത്തിന്റെ വിലയാധാരം!
ഞാനോ ജീവിതം ഖജനാവിന്ന് തീറെഴുതി , നാവു കുഴഞ്ഞു ജനമധ്യത്തിലേക്ക്..
പാപ കൂമ്പാരമായി എന്നിൽ നിന്ന് അകന്നു പോകുന്നു ഇന്നെന്റെ ഖജനാവും!

കുപ്പികളടക്കിയ ശ്മശാനത്തിൽ കിടപ്പാടമില്ലാത്തൊരു-
ശവമടക്കാൻ ആറടി സ്ഥലമെങ്കിലും കുടികിടപ്പായി പതിച്ചു തരാമോ?
മധ്യാഹ്ന നേരം നോക്കി,  കാവലില്ലാത്ത  ലവൽ ക്രോസ്സിറങ്ങുന്ന  കള്ളുഷാപ്പേ?

Comments

  1. ഏതെങ്കിലും ഖജനാവ് നിറഞ്ഞാല്‍ മതിയാരുന്നു
    എന്നാല്‍ അതും നടക്കുന്നുണ്ടോന്ന് ചോദിച്ചാല്‍ ഒട്ട് ഇല്ലതാനും

    ReplyDelete
    Replies
    1. അതെ കുപ്പി ഒഴിയുന്നുണ്ട് ഖജനാവും ഒഴിപ്പിക്കുന്നുണ്ട് പക്ഷെ നിറയുന്ന ഖജനാവ്‌ വേറെ ഉണ്ട് അങ്ങ് വെളിയിലാ നന്ദി അജിത്ഭായ്

      Delete
  2. കുടിച്ച്,കുടിച്ച് ആദ്യം കിടപ്പായി.പിന്നെ, വീടും,കുടിയും പോയി.പിന്നെ ശവമായി കിടപ്പായി.ഇനിയതടക്കാൻ കുടികിടപ്പായി... ഹ...ഹ...ഹ... എന്നാലും എന്റെ കള്ള്ഷാപ്പേ...


    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കാശ് കുറച്ചു നല്ല ക്വാളിറ്റി സാധനം കിട്ടുന്നത് വരെ സമരം ചെയ്യും സമരം ചെയ്യും മരണം വരെയും അല്ലെങ്കിൽ വേണ്ട ... സമരവും വേണ്ട മരണവും വേണ്ട

      നന്ദി സൌഗന്ധികം

      Delete
  3. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലി ...

    ReplyDelete
    Replies
    1. അതെ ഒറ്റമൂലി തന്നെ! ആര്ക്ക് ജനത്തിനോ അതോ ഭരിക്കുന്ന ഖജനാവിനോ
      നന്ദി സുഹൃത്തേ വായനക്കും അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി