Skip to main content

ഇന്നലെ വഴിയിൽ തങ്ങിയത് ഇന്ന് തലയിൽ വീണത്‌ ഹർത്താലായി



ഭാഷ ശ്രേഷ്ടമല്ല എന്ന് വിലപിക്കുന്ന  മലയാളിയോട്
ശ്രേഷ്ടമായ ഭാഷ ഉപയോഗിക്കാൻ നിനക്കെന്തു ശ്രേഷ്ടത?
ഭാഷയാണോ മലയാളി ആണോ ശ്രേഷ്ടാമാകേണ്ടത്
രണ്ടും കൂടി എന്നല്ലേ ശരിയുത്തരം
ഭാഷയെ ശ്രേഷ്ഠം ആക്കേണ്ടത് നീ തന്നെ അല്ലെ? 

Comments

  1. നൂറുകോടി കിട്ടും
    അതുപോരേ?

    ReplyDelete
    Replies
    1. ഓ അതായിരിക്കും ഈ സുവര്ണ ലിപി സുവര്ണ ലിപി എന്ന് പറയുന്നേ 100 കോടി സുവര്ന്നലിപി പണിയുംമായിരിക്കും
      നാട്ടിൽ പോയി സ്വർണപ്പണി പഠിച്ചാലോ അജിത്ഭായ്

      Delete
  2. എല്ലാഭാഷയും ശ്രേഷ്ടമായി കരുതേണ്ട സർക്കാർ മലയാളം "കുരച്ച് കുരച്ച് " പറയുന്ന മലയാളികൾ നാൾക്കുനാൾ ഏറിവരുമ്പോൾ അതിനെ സംരക്ഷിക്കാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാതെ ഇങ്ങനെ ഒരു പ്രീണന നയ പ്രഖ്യാപനം സ്വീകരിക്കുന്നത് ആത്മാർഥത അൽപംപോലും ഇല്ലാതെയാണ് എന്നത് വ്യക്തം..അടിമുടി രാഷ്ട്രീയ ലക്ഷ്യം മാത്രം...പിന്നെ 100 കോടിയുടെ അഴിമതിക്കുള്ള ഒരു മാർഗ്ഗവും ..

    ReplyDelete
    Replies
    1. എന്തുപറഞ്ഞാലും ഹിന്ദുവും മുസ്ലിമും കൃസ്ത്യാനി ഒക്കെ ആയി വര്ഗീയം ആയി വിഘടിച്ചു നില്ക്കുമ്പോഴും മലയാളി എന്ന ഒറ്റ സ്നേഹത്തിൽ പിടിച്ചു നിർത്തുന്നതിൽ മലയാളം എന്ന ഭാഷയ്ക്കുള്ള പങ്കു വളരെ വളരെ വലുതാണ്‌ ആ കണക്കു വച്ച് നോക്കിയാലും ശ്രേഷ്ഠം തന്നെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം