Skip to main content

മുമ്പ്

വർഷങ്ങൾക്കു മുമ്പ് ഒരു മഴക്കാലത്ത്‌ ഒരു രാജകുമാരൻ രാജ്യ ഭരണം ഉപേക്ഷിച്ചു സന്ന്യാസം  സ്വീകരിച്ചു പിന്നെ മതങ്ങൾ ഋതുക്കൾ പോലെ കടന്നു വന്നു. രാജ്യം അനാഥമായി ജനങ്ങൾ സന്യാസത്തിന്റെ പാതയിലായി. ഭരണം മതങ്ങൾക്ക് വിട്ടുകൊടുത്തു ജനം ബുദ്ധരായി. മതം പ്രബുദ്ധരായി. 

മതേതരത്വ  മുഖം മൂടി വച്ച്  വര്ഗീയത ഭരിച്ചു മുടിച്ചു. മതങ്ങൾ ജനങ്ങളെ അന്വേഷിച്ചു തെരുവിലിറങ്ങി. കൈയ്യിൽ കിട്ടിയവരെ ആരാധനലയങ്ങളിലേക്ക് പിടിച്ചു കേറ്റി. ആരാധനാലയങ്ങൾ നിറഞ്ഞു കവിഞ്ഞു അത് ജനങ്ങളെ ഉൾക്കൊള്ളുവാൻ ആകാതെ പല ജാതിയായ് പൊട്ടി തകർന്നു. ജനം മരിച്ചു വീണു. ഉദക ക്രീയനടത്താൻ പണം ഇല്ലാതെ മതം; വര്ഗീയതക്ക് പഠിക്കുവാൻ ശവങ്ങൾ  വിട്ടു കൊടുത്തു. ശവം തിന്നു വര്ഗീയത ജീവിക്കുന്നു..

 വൈദ്യുതി കണ്ടു പിടിക്കുന്നതിനു മുമ്പ് ഇരുളിൽ മനസ്സിന് വെളിച്ചമായി കത്തിച്ച മതം വൈദ്യുതി വന്നതിനു ശേഷം ഊതി കെടുത്തുവാൻ മടിച്ചതാണ് ഇന്നത്തെ ഊര്ജ പ്രതിസന്ധിക്ക് കാരണം. മനസ്സിന്റെ ശ്രീ കോവിലുകൾ വൈദ്യുതീകരിക്കുവാൻ ഈശ്വരന്റെ മുമ്പിൽ പകൽ പ്രകൃതിയിലെ സൂര്യ പ്രകാശവും... രാത്രി വൈദ്യുതി വിളക്കും കൊളുത്താൻ മടിച്ചു ഉറങ്ങിയ ഒരു ജനത.  

Comments

  1. "ബുദ്ധന്‍ മാതൃകയായിരുന്നു "
    ഇന്നത്തേ ഭരണവര്‍ഗ്ഗത്തിനൊരു മാതൃക ...
    മതം മനസ്സിന് ഉള്‍കാഴ്ച നല്‍കി -
    പുലരുവാന്‍ മനുഷ്യനാല്‍ രൂപികൃതമായത് .
    ഇന്ന് മനുഷ്യന് മേല്‍ മതം വളര്‍ന്നൂ
    ആളേ കൂട്ടുവാന്‍ പരക്കം പായുന്നു ..
    ദൈവമെന്ന വിശ്വാസ്സമല്ല , മതമെന്ന ഭ്രാന്താണ് മനുഷ്യനേ മദിക്കുന്നത് ..
    ഇനിയൊരിക്കലും തിരിച്ച് പിടിക്കുവാന്‍ പറ്റാത്ത ഉയര്‍ത്തില്‍
    അത് വട വൃക്ഷം പൊലെ വളര്‍ന്നൂ ..
    കടക്കല്‍ വച്ച് വെട്ടി കളയുവാന്‍ മനസ്സിനേ ആകൂ ..
    ഭീതിയുടെ , ഭയാകുലതയുടെ തലം നല്‍കി മതത്തേ അകറ്റുന്നുണ്ട്
    സ്നേഹവും , ശാന്തിയുമേകേണ്ട മതങ്ങളും ദൈവങ്ങളും,
    സാറ്റ് കളിക്കുന്നു .. തേടി പിടിക്കുവാന്‍ പാടത്രേ ..

    ReplyDelete
    Replies
    1. ശരിയാണ് റിനി മതം വടവൃക്ഷമായി വളർന്നു കഴിഞ്ഞു. അടിയിൽ ഒരു പാട് അദ്വാനിച്ചു വിയർത്തവർ വിശ്രമിക്കുന്നു. മരത്തിൽ വിയര്ക്കാതെ ഒരു പാട് തടിച്ചു കൊഴുത്ത പുരോഹിതരും. കടപുഴകിയാൽ ഒരു പാട് പേര് അതിൽ പെട്ട് പോകും പക്ഷെ മാറ്റത്തിന്റെ കൊടുങ്കാറ്റിനു മരം വഴി മാറി കൊടുത്തെ പറ്റൂ.. അദ്വാനിക്കുന്നവൻ വിയർക്കുന്നവൻ ഓടി മാറും കഴിയാത്ത അദ്വാനിക്കാത്ത പുരോഹിതര്ക്ക് നമുക്ക് ശാന്തി ചൊല്ലാം
      സന്തോഷം സുഹൃത്തേ വീണ്ടും ഈ കയ്യൊപ്പിനു പൊന്നും വിലയുള്ള അഭിപ്രായങ്ങൾക്ക്

      Delete
  2. വൈദ്യുതി കണ്ടുപിടിയ്ക്കപ്പെടുന്നതിനും മുന്‍പെ വൈദ്യുതി ഉണ്ടായിരുന്നു!

    ReplyDelete
    Replies
    1. ഷോക്ക്‌ അടിപ്പിക്കുന്നത് പോലെ ഒരു സത്യം ആണ് അജിത്ഭായ് കുറിച്ചിട്ടത്‌ വൈദ്യതി അന്നും ഉണ്ടായിരുന്നു നാം ഉപയോഗിച്ചിരുന്നില്ല വളരെ സത്യം ആണ് അജിത്‌ ഭായ് യുടെ അഭിപ്രായം ഒരു കവിത പോലെ നന്നായി കുറിച്ചു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന