Skip to main content

എവിടുന്നോ കൂടുന്ന നിഴലുകൾ

വഴിയിൽ വെളിച്ചംകണ്ടു പേടിച്ചുനില്ക്കുമ്പോഴാണ്
ഒരുനിഴലായി അവൾ കടന്നുവന്നത്
അവളിലോളിച്ചു വഴികടക്കുവാൻ നോക്കുമ്പോൾ
കണ്ണ് അന്നും അവളിൽനിന്ന് എടുക്കുവാൻ മറന്നിരുന്നു

ഏതു കണ്ണുപൊട്ടനും ആത്മവിശ്വാസം ഉണ്ടെങ്കിൽ ചിരിച്ചുകാണിക്കാം
എന്ന് പരസ്യത്തിൽ പറഞ്ഞത്,
അപ്പോൾഎന്നോട്പറഞ്ഞത് ഒരു അശരീരി ആയിരുന്നു.
അശരീരിക്ക് ശരീരമില്ല പീഡിപ്പിക്കുവാൻ നിർവാഹമില്ല
പിന്നെ അവിടെനിന്നിട്ടും കാര്യവും ഇല്ല

ആത്മവിശ്വാസം മുമ്പേ ഞാൻ പിറകേനടന്നു
കണ്ടത് തോട്, കടന്നതും തോട്,
തോട്ടിൽ ഉണ്ടായിരുന്നത് വ്യാജജലം എന്ന് പറഞ്ഞത് ആത്മവിശ്വാസമായിരുന്നു... അത്  എനിക്ക്ഓർമയുണ്ട്
ഞാൻ കരപറ്റി, ആത്മവിശ്വാസത്തിന്റെ; ശവം, മൂന്നുദിവസംകഴിഞ്ഞു...
വാറ്റിഎടുത്തത്‌...അപകർഷതാബോധം ആയിരുന്നു

ഏതു അകാലമൃത്യുവിനും ആദ്യം റീത്ത് വെക്കുന്ന  അവഗണനയുടെ മൌനത്തിന്റെചുണ്ടിൽ അപ്പോൾ ഒരു കൊലയാളിയുടെ അനുശോചനം ഉണ്ടായിരുന്നു. 

Comments

  1. bhaavana, bhaavana....
    Good.
    Best wishes.

    ReplyDelete
    Replies
    1. ഡോക്ടർ സന്തോഷം നിറഞ്ഞ ഓണാശംസകളും വായനക്കും അഭിപ്രായത്തിനും നന്ദിയും

      Delete
  2. നിഴലുകളാണോ പാത്രങ്ങള്‍

    ReplyDelete
    Replies
    1. നിഴലുകൾ വരയ്ക്കുന്ന ഒരു വര്നചിത്രം മാത്രം അല്ലെ നമ്മൾ അജിത്‌ഭായ്
      നന്ദി അജിത്ഭായ് സ്നേഹപൂർവ്വം

      Delete
  3. സന്തോഷമായി. അപകർഷതാബോധം ശവമായല്ലോ.ഹ..ഹ..ഹ..

    കൊള്ളാം ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കുത്ത് മാറി കൊണ്ടതാണ് ശവം ആയതു ആത്മവിശ്വാസം ആണ്
      അത് സാരമില്ല എന്തായാലും ശവമാക്കി അത്രതന്നെ
      സൌഗന്ധികം ഓണാശംസകൾ ഒപ്പോം വായനക്ക് അഭിപ്രയതിനുള്ള നന്ദി കൂടി

      Delete
  4. OH ! MY GOD..!!

    കുത്ത്,ആ അർത്ഥവിരാമത്തിൽത്തട്ടി ഗതിമാറിപ്പോയി.SORRY ഭായ്.എന്റേയും സ്നേഹം നിറഞ്ഞ ഓണാശംസകൾ.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സോറി വേണ്ടിയിരുന്നില്ല ഓണാശംസകൾ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു
      നന്ദി സൌഗന്ധികം

      Delete
  5. കൊള്ളാം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം