Skip to main content

തീപ്പെട്ടിയുടെ അവയവദാനം


തീപ്പെട്ടിപ്രണയം 
ഒരു തീപ്പെട്ടികൊള്ളിയിൽ അഗ്നി  കത്തിജ്വലിച്ചു
അടക്കിപ്പിടിച്ചതേങ്ങലിൽ   പ്രണയം സഫലീകരിച്ചു
തൊലിക്കട്ടിയിൽ മനക്കട്ടി തോറ്റു വഴങ്ങികരിഞ്ഞു
നിവർന്നുനിന്ന വെളുത്തകൊള്ളിയുടെ നട്ടെല്ലുവളഞ്ഞു
തീപ്പെട്ടികൂട് ബാക്കിയായി ഒരു ശവപ്പെട്ടിയുടെ ച്ഛായതോന്നി
തീപ്പെട്ടിപടം മുറിച്ചെടുത്തു മാലചാർത്തി അത്  അലങ്കരിച്ചു

അവയവദാനം 
മേഘങ്ങൾ മരിക്കാത്ത ആത്മാക്കളാണത്രേ
തൊലി ഒഴിച്ചെല്ലാം ദാനം  ചെയ്തവരത്രേ
അതുകൊണ്ട്  ആകാശസ്വർഗം ലഭിച്ചവരത്രേ
കണ്ണ് പോലും അവയവദാനം ചെയ്തവരത്രേ
കണ്ണീരു മാത്രം ആർക്കും വേണ്ടായിരുന്നത്രേ
കണ്ണ് കാണാതെ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ
ഇപ്പോഴും ഉച്ചത്തിൽ പൊട്ടിച്ചിരിക്കാറുമുണ്ടത്രേ
കാരണം അവയവം ദാനം ചെയ്തവർക്ക്
മരണവും വേദനയും  പറഞ്ഞിട്ടേ ഇല്ലത്രെ!

Comments

  1. നല്ല ഭാവന.
    കുട്ടിക്കവിതകൾ നന്നായിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടര ഈ വാക്കുകൾക്ക് പ്രോത്സാഹനത്തിനു വളരെ നന്ദി

      Delete
  2. പരോപകാരാര്‍ത്ഥമിദം ശരീരം!

    ReplyDelete
    Replies
    1. അവയവദാനം ജീവിതങ്ങൾക്ക് ആശ്വസമാകട്ടെ നന്ദി അജിത്ഭായ്

      Delete
  3. Replies
    1. നന്ദി സുഹൃത്തേ വായനക്ക് കയ്യൊപ്പിനു

      Delete
  4. ഭാവനയാകും പൂവനി നിനക്കായ്
    വേദിക പണിതുയർത്തീ..


    ഭാവനാ സുരഭിലമായ വരികൾ ഭായ്. നന്നായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം വായനക്കും നല്ല രണ്ടു വരികൾക്കും അതിലെ പ്രോത്സാഹനത്തിനും നന്ദി

      Delete
  5. അവയവം ദാനം ചെയതവർ മേഖങ്ങൾ !!!!!!!
    നല്ല ഭാവനയ്കു ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി