Skip to main content

മരണം വെറുമൊരു ഭൂഗുരുത്വാകർഷണം

ജീവിച്ചു ജീവിച്ചു ജീവിതം മടുത്തു തുടങ്ങിയപ്പോൾ, അവിവേകത്തിൽ
ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം

നേരെ ചൊവ്വെ നില്ക്കുന്ന ഏതെങ്കിലും മനുഷ്യനിൽ
കുരുക്കിട്ടു പിടഞ്ഞു പിടഞ്ഞു മരിക്കുവാൻ കൊതിച്ചൂ മരം

അങ്ങിനെ നേരെ ചൊവ്വെ നില്ക്കുന്ന ഒരു മനുഷ്യനെയും
കണ്ടെത്തുവാൻ കഴിയാതെ നിരാശനായി തരിച്ചു നിന്നു മരം

സഹികെട്ട് നിന്ന മണ്ണിൽ വേര് ഉറപ്പിച്ചു അതിൽ കുരുക്കിട്ടു
ഭൂമിയിലേക്ക്‌ ചാടി ആത്മഹത്യചെയ്യാൻ തീരുമാനിച്ചു മരം

മണ്ണിൽ കിടന്നു മരണ വെപ്രാളത്തിൽ മരം പിടയുമ്പോൾ
മരത്തിനെ രക്ഷപെടുത്തുവാൻ വേണ്ടി മാത്രം കീഴ്മേൽ മറിഞ്ഞു ഭൂമി

ആകാശം കടലായി ഒരേ നിറവുമായി മേഘം തിരയായി തിരമാലയായി 
അടർന്നു വീണ  ഫലത്തിൽ ഭൂഗുരുത്വാകർഷണം  കണ്ടു പിടിച്ചു മനുഷ്യൻ

ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
ശ്രമിച്ചു പോയ തെറ്റിന്  മരിക്കാതെ  മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും 

Comments

  1. അപ്പൊ നമ്മുടെ കുറ്റം അല്ല.. മരത്തിനു തോന്നിയ അവിവേകങ്ങളാണ് അവ അനുഭവിക്കുന്നത് അല്ലേ..?

    ReplyDelete
  2. കുറ്റം ചെയ്യാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കല്ലെറിയട്ടെ.....

    ReplyDelete
  3. ഇത് കൊള്ളാല്ലോ ,ഇങ്ങനെയാണ് ഭൂഗുരുത്വാകര്‍ഷണം ഉണ്ടായത് അല്ലെ ?

    ReplyDelete
  4. കൊമ്പുകുലുങ്ങുന്നതിന്‍റെ രഹസ്യം ഇപ്പോള്‍ മനസ്സിലായി!
    ആശംസകള്‍

    ReplyDelete
  5. മനുഷ്യൻ.... ഉത്തരം കിട്ടാത്ത ഒരു പ്ര....!!
    (അങ്ങനെയെന്തോ ഉണ്ടാല്ലൊ മലയാളത്തിൽ.. മറന്നുപോയി..)

    ReplyDelete
  6. ആമരം ഈമരം
    ആമരം ഈമരം

    ReplyDelete
  7. കൊള്ളാം ...അപ്പൊ അതാണ്‌ കഥ :)

    ReplyDelete
  8. ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം,,,,,......................................................അവിവേക0.

    ReplyDelete
  9. എന്തായാലും മരം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതു കൊണ്ട് ഭൂഗുരുത്വാകര്‍ഷണം കണ്ടുപിടിക്കപ്പെട്ടല്ലോ...അതു മതി.... :-)
    ഒരു വേറിട്ട ചിന്ത...കവിത നന്നായി...

    ReplyDelete
  10. ഇതാപ്പോ നന്നായെ

    ReplyDelete
  11. ആശയം നല്ലത്....
    ഇവിടെ വായിക്കുന്ന കവിതകളിലെ പതിവ് തിളക്കം കിട്ടിയില്ല...

    ReplyDelete
  12. "മരത്തിന്റെ കനിവില്‍ ന്യൂട്ടന്‍."

    വേറിട്ട ചിന്തകള്‍ ഇനിയും വിരിയട്ടെ.
    ഇഷ്ടമായി.

    ReplyDelete

  13. മറ്റു പോസ്റ്റുകളിൽ നിന്നും വ്യത്യസ്തത പുലര്ത്തിയെന്നുള്ളത് ശ്രദ്ധേയമാണ്. ആശംസകൾ.



    ReplyDelete
  14. നന്നായിട്ടുണ്ട്

    ReplyDelete
  15. ചെറിയ അക്ഷരം വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ് . നന്നായിട്ടുണ്ട്

    ReplyDelete
  16. അപ്പൊ മണ്ണും ഭൂമിയും രണ്ടായിരുന്നോ? :)

    ReplyDelete
  17. മണ്ണാണോ മരമാണോ സഹികെട്ടത്?.എന്തായാലും ഒരു പുതുമ തോന്നുന്നു.

    ReplyDelete
  18. സർവശ്രീ
    ഡോക്ടർ MANOJ KUMAR
    സാജന്‍ വി എസ്സ്
    സിയാഫ് അബ്ദുള്‍ഖാദര്‍
    Cv തങ്കപ്പൻ ചേട്ടൻ
    അനു രാജ്
    വീകെ
    അജിത്‌ ഭായ്
    അശ്വതി
    ബാസിൽ കെ എം
    നിധീഷ് വർമ രാജാ
    കുട്ടനാടന്‍ കാറ്റ്
    സംഗീത്
    Sharafudheen C M
    പ്രദീപ്‌ മാഷ് (തീര്ച്ചയായും അടുത്ത പോസ്റ്റുകളിൽ മാഷിന്റെ അഭിപ്രായം പരിഗണിച്ചു കൂടുതൽ മെച്ചപ്പെടുത്താം ഇത്തരം തുറന്നു പറച്ചിൽ വളരെ ഉപകാരമാണ് നന്ദി സ്നേഹം )
    Joselet Mamprayil
    അമ്പിളി.
    ഫൈസല്‍ ബാബു
    vettathan g
    പ്രവാഹിനി
    Aarsha Sophy Abhilash
    തുമ്പി
    എല്ലാവര്ക്കും വായനക്കും പ്രോത്സാഹനത്തിനും വളരെ സന്തോഷം നന്ദിയോടെ

    ReplyDelete
  19. ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
    ശ്രമിച്ചു പോയ തെറ്റിന് മരിക്കാതെ മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും

    ReplyDelete
    Replies
    1. മുരളിഭായ് ഈ വരവിനും അഭിപ്രായത്തിനും വളരെ സന്തോഷം നന്ദി

      Delete
  20. കൽപനാകാകളികൾ നീന്തി വന്നെത്തുന്ന
    കാവ്യ മരാളങ്ങൾ തന്നെ ഭായീടെ കവിതകൾ.അഭിനന്ദനങ്ങൾ
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം