Skip to main content

പ്രണയം മഴപ്പതിപ്പ്

പെണ്ണേ നീ നനയുവാൻ എപ്പോഴും കൂടെ ഉണ്ടെങ്കിൽ 
എനിക്കൊരു മഴയായി പെയ്താലെന്താ?
ഓരോ തുള്ളിയും നുണയുവാൻ നീ കൂടെ ഉണ്ടെങ്കിൽ 
മഴ, ചുംബനം പോലെ ആയാലെന്താ
ചൂടോടെ തോർത്തുവാൻ നിൻ മിഴി കൂടെ ഉണ്ടെങ്കിൽ 
അധരം കൊണ്ടൊരാലിംഗനമായാലെന്താ 
ഇനി നിന്റെ മിഴിയിലെങ്ങാനും വീണു ഞാൻ കരഞ്ഞാൽ 
ചുണ്ടിതൾ പനിനീർപ്പൂ തന്നാലെന്താ
പിന്നെ പൂരത്തിന് കുടമാറ്റം പോലെ 
പരസ്പരം നമ്മേ വെച്ചുമാറി മാറിമറന്നാലെന്താ 
അവസാനം മഴ ഒന്ന് മാറണം എന്ന് തോന്നുമ്പോൾ മാത്രം 
നമുക്ക് മഴവിൽ നിറമായ്‌ തോർന്നാലെന്താ?

എനിക്ക് നനയുവാൻ വേണ്ടി മാത്രം അന്നു നീ 
ഒറ്റത്തുള്ളിയുള്ള മറ്റൊരു  മഴയാകുമെങ്കിൽ മാത്രം  !!!

Comments

  1. പ്രണയക്കുളിരഴകു വിടർത്തിയ കാവ്യമഴ..!!

    നല്ല കവിത.പ്രണയാർദ്രമായ വരികൾ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ഓരോ കവിതയിലൂടെ കൂടെ ഉള്ളതിന്റെ സന്തോഷം സ്നേഹം നന്ദി പൂർവ്വം

      Delete
  2. പരസ്പരം മാറി മഴ നനയാം

    നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. നിധീഷ് കൂടെ ഉള്ളതിൽ വളരെ സന്തോഷം സ്നേഹം

      Delete
  3. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടനെ ഇടയ്ക്ക് മിസ്സ്‌ ചെയ്തപ്പോൾ ഒന്ന് തിരക്കണം എന്ന് തോന്നി വീണ്ടും കഴിഞ്ഞ ഒന്ന് രണ്ടു പോസ്റ്റിൽ കണ്ടത്തിൽ വളരെ സ്നേഹം സന്തോഷം

      Delete
  4. മനസ്സും ഹൃദയവും തുടിക്കുന്ന ഈ അവസ്ഥയെ അല്ലെ പ്രണയം എന്നു പേരിട്ടു വിളിക്കുന്നത്.... നിശ്വാസം പതിവുതെറ്റിക്കുന്നില്ല

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷിന്റെ വടിയെ ഒരു ചെറിയ പേടി ഉണ്ടായിരുന്നു എന്തായാലും ആശ്വാസം മാഷേ സ്നേഹപൂർവ്വം

      Delete
  5. Replies
    1. സാജൻ വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  6. എന്നാല്‍പ്പിന്നെ പ്രണയമഴ

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഇവിടെ മഴയാണ് വിസിറ്റ് വിസയിൽ വന്നതാവും നന്ദി സ്നേഹം

      Delete
  7. ആറാമത്തെ വരിയിലൊരു പൊരുത്തക്കേട് തോന്നിയത്
    മാറ്റിനിര്‍ത്തിയാല്‍ കവിത കേമം.. ഭാവുകങ്ങള്‍..!

    ReplyDelete
    Replies
    1. അത് ഒരു പൊരുത്തക്കേട് തന്നെയാണ് അലി ഭായ് ഞാൻ പറഞ്ഞത് തെറ്റിപോയതാണ് ഉദ്ദേശിച്ചത് മഴ നിന്റെ കണ്ണീരിന്റെ മുമ്പിൽ ഒന്നുമല്ല എന്നാണ് സാരമില്ല പോട്ടെ അലിഭായ് ആദ്യ വരവ് വായന വളരെ സന്തോഷം

      Delete
  8. മഴ ആവട്ടെ...എന്തോ നന്നേ പിടിച്ചില്ല മഴ

    ReplyDelete
    Replies
    1. കാത്തീ ഉള്ളത് പറയാല്ലോ എനിക്കും ഒരു മഴ കണ്ടപ്പോൾ പനിപിടിച്ചു എഴുതിപോയതാണ് നന്ദി കത്തി വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  9. ഇക്കൊല്ലവും പോസ്റ്റുകളാൽ
    ബ്ലോഗെഴുത്തിൽ
    റെക്കേഓർഡ് ഭേദിക്കും അല്ലെ ഭായ്

    ReplyDelete
    Replies
    1. മുരളിച്ചേട്ട ഇത്തവണ ഇല്ല ഒരു കവിതാസൂത്രണം നടപ്പിലാക്കുന്നുണ്ട് ഇത്തവണ
      വായനക്ക് അഭിപ്രായത്തിനു ഈ സ്നേഹത്തിനു വളരെ നന്ദി

      Delete
  10. എനിക്ക് നനയുവാൻ വേണ്ടി മാത്രം അന്നു നീ
    ഒറ്റത്തുള്ളിയുള്ള മറ്റൊരു മഴയാകുമെങ്കിൽ മാത്രം !
    Angane enkil maathram...:) Good.

    ReplyDelete
  11. വളരെ മനോഹരം...സാധാരണ കാന്നാറുള്ള കടുപ്പം വിട്ട്, പെട്ടെന്ന് ഹൃദയത്തിലേക്ക് എത്തീട്ടോ...

    ReplyDelete
  12. മഴ ..അതെല്ലാര്‍ക്കും ഒരു വീക്ക്‌നെസ് ആകാന്‍ എന്തായിരിക്കും കാരണം ? ഞാന്‍ അതാ അആലോചിക്കുന്നത്..

    ReplyDelete
  13. നല്ല കവിത...ആശംസകൾ ബൈജു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി