Skip to main content

തെരുവ്

എങ്ങോട്ടോ പോകണം എന്ന് 
പെട്ടെന്ന് തോന്നുമ്പോൾ 
തെരുവ് ഉടനെ ഒരു 
കറുത്ത ഉടുപ്പെടുത്തിടും
ആദ്യത്തെ ഒന്ന് രണ്ടു ബട്ടൻസ്
നെഞ്ചത്ത്‌ തന്നെ 
ഗട്ടർ പോലെ വെറുതെ തട്ടി ഇടും 
ചില രോമങ്ങൾ അപ്പോൾ 
യാത്രക്കാരെ പോലെ 
എഴുന്നേറ്റു നില്ക്കും 
ആദ്യം വരുന്ന ഏതെങ്കിലും 
വാഹനത്തിന്റെ തേഞ്ഞു തീരാറായ 
ടയറിലേയ്ക്ക് 
അശ്രദ്ധമായി എന്ന് തോന്നത്തക്കവണ്ണം 
തന്നെ ഓടിക്കയറും 
കയറുന്നതിനു മുമ്പ് 
ഒന്ന് ചവച്ചു മുറുക്കാൻ പോലെ 
ചുവപ്പിച്ചു എന്തോ ഒന്ന് നീട്ടി തുപ്പും 
തുപ്പി തീരും മുമ്പേ 
അപകടം എന്ന് ബോർഡ്‌
വച്ച വളവുള്ള സ്ഥലത്ത് 
ആളിറങ്ങണം എന്ന് പറയാതെ 
വെറുതെ കാറ്റ് കൂടി ഊരി ടയറിൽ 
നിന്ന് തെരുവ് ഇറങ്ങി പോകും 
അവിടുന്ന് ഇടത്തോട്ടു തിരിഞ്ഞു 
വലത്തോട്ട് മാറി 
ഏതെങ്കിലും വീട്ടിലോട്ടു വെറും 
വഴിയായി കയറി ചെല്ലും
കുറച്ചു കണ്ണുനീർ വാങ്ങി കുടിച്ചു 
വിലാപയാത്രയായി 
തിരിച്ചിറങ്ങി അനുശോചനം പോലെ
നടന്നു പോകും

Comments

  1. സമ്മോഹനമേളം!
    ആശംസകള്‍

    ReplyDelete
  2. ഭാവഗീതികളുടെ പുതുവഴികൾ .....

    ReplyDelete
  3. അടിപൊളി ആശയം.....നടപ്പാക്കല്‍.......ഇഷ്ട്ടായി...!

    ReplyDelete
  4. തെരുവിന്റെ വിളി എത്ര നിശബ്ദമാണ് ....അതിന്റെ നിറം ചുവപ്പുമാണ്

    ReplyDelete
  5. theruvu...oru thirivaaakunnu ivide..valare nallathu..

    ReplyDelete
  6. അസ്സല്‍ വരികള്‍ ...നന്നായി ..!

    ReplyDelete
  7. തെരുവിന്‍ ഉത്തരങ്ങള്‍...rr

    ReplyDelete
  8. അപകടം എന്ന് ബോർഡ്‌
    വച്ച വളവുള്ള സ്ഥലത്ത്
    ആളിറങ്ങണം എന്ന് പറയാതെ
    വെറുതെ കാറ്റ് കൂടി ഊരി ടയറിൽ
    നിന്ന് തെരുവ് ഇറങ്ങി പോകും

    ReplyDelete
  9. ഒന്ന് ചവച്ചു മുറുക്കാൻ പോലെ
    ചുവപ്പിച്ചു എന്തോ ഒന്ന് നീട്ടി തുപ്പും
    തുപ്പി തീരും മുമ്പേ
    അപകടം എന്ന് ബോർഡ്‌
    വച്ച വളവുള്ള സ്ഥലത്ത്
    ആളിറങ്ങണം എന്ന് പറയാതെ
    വെറുതെ കാറ്റ് കൂടി ഊരി ടയറിൽ
    നിന്ന് തെരുവ് ഇറങ്ങി പോകും

    മനോഹരമായ ഭാവന. ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി