Skip to main content

മൂക്കൂത്തി

ഒരു മേഘത്തിന്റെ
കുഞ്ഞു കുറുമ്പിലേയ്ക്ക്
കൂടെ കൂടെ
മുഖം തിരിക്കുന്ന
വാവാചന്ദ്രൻ

അതിനെ ഒരു താമരക്കുളിരിന്റെ
ഒക്കത്തെടുത്ത്‌
നിലാവൂട്ടുന്ന അമ്മമാനം
 
ഇനി ഏതു സൌന്ദര്യത്തിന്റെ
കാഴ്ചയിലേയ്ക്ക്
മിന്നാമിന്നികൾ
അണിഞ്ഞ മോതിര വിരൽ മടക്കി
ആകാശം
കുഞ്ഞു ചന്ദ്രന്റെ കൗതുകനേത്രങ്ങളുടെ
ശ്രദ്ധ തിരിക്കും
എന്നുള്ള ആശങ്ക നനഞ്ഞ
എന്റെ തല
നിന്റെ മുടികൊണ്ട്‌
തുവർത്തുന്നതിനിടയിൽ

ആരും കാണാതെ
എന്റെ കണ്ണിലൂടെ
നിന്റെ മൂക്കൂത്തിയിലെയ്ക്ക്
ഒലിച്ചിറങ്ങുകയാണ്
ഒരു വൃശ്ചിക നക്ഷത്രം 

Comments

  1. ആരും കാണാതെ
    എന്റെ കണ്ണിലൂടെ
    നിന്റെ മൂക്കൂത്തിയിലെയ്ക്ക്
    ഒലിച്ചിറങ്ങുകയാണ്

    ReplyDelete
  2. സുന്ദരമായ ഭാവന
    ആശംസകള്‍

    ReplyDelete
  3. സുന്ദരമായ ഭാവന
    ആശംസകള്‍

    ReplyDelete
  4. ഒരു മേഘത്തിന്റെ
    കുഞ്ഞു കുറുമ്പിലേയ്ക്ക്
    കൂടെ കൂടെ
    മുഖം തിരിക്കുന്ന
    വാവാചന്ദ്രൻ

    അതിനെ ഒരു താമരക്കുളിരിന്റെ
    ഒക്കത്തെടുത്ത്‌
    നിലാവൂട്ടുന്ന അമ്മമാനം

    ഹൊ എന്തു മനോഹരം..! ഈ വരികള്‍ എത്ര വായിച്ചിട്ടും മതിവരുന്നില്ല.!!
    ശ്രദ്ധയിലേയ്ക്ക്, ശ്രദ്ധ എന്ന ആവര്‍ത്തനത്തില്‍ ഒന്ന് കാഴ്ചയിലേയ്ക്ക്/ കാഴ്ച തിരിക്കും എന്നോ മറ്റെന്തെങ്കിലുമോ ആക്കിയാല്‍ കൂടുതൽ നന്നായിരിക്കും എന്ന് തോന്നുന്നു...
    എനിവേ... മധുരമുള്ളൊരു മിഠായി വായിലിട്ടു നുണയുംപോലെയാ ആദ്യവരികള്‍.. നന്ദി.. അവ സമ്മാനിച്ചതിന്..

    ReplyDelete
    Replies
    1. നന്ദി കല്ലോലിനി വളരെ നല്ല നിർദേശം തിരുത്തിയിട്ടുണ്ട് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു

      Delete
  5. സുന്ദരമായ ചിന്തകള്‍ ...അസ്സലായി ..!

    ReplyDelete
  6. ഒരു താമരക്കുളിരിന്റെ
    ഒക്കത്തെടുത്ത്‌
    നിലാവൂട്ടുന്ന അമ്മമാനം

    ReplyDelete
  7. എല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete
  8. മൂക്കുത്തി ഇഷ്ടമായിട്ടോ ഭായ്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം