Skip to main content

ബിഗ്‌ ബജറ്റ്


ഭൂമിയിൽ ആദ്യം ഷൂട്ട് ചെയ്ത
 ബിഗ്‌ ബജറ്റ് ചിത്രങ്ങളായിരുന്നു
 മരങ്ങൾ,
എല്ലായിടവും ഇല്ലെങ്കിലും
ചിലയിടങ്ങളിൽ എങ്കിലും
ഇപ്പോഴും നിറഞ്ഞസദസ്സിൽ
 ഓടിക്കൊണ്ടിരിക്കുന്നത്

അതിൽ സ്വാഭാവികതയ്ക്കു വേണ്ടി
അന്ന് സെറ്റ് ഇട്ടു നിർമ്മിച്ചവയായിരുന്നു
ഇന്നത്തെ  ഒഴുകുന്ന പുഴകളും
മനോഹരമായ പ്രകൃതിയും

ഓരോ മരത്തിന്റെയും
എഴുതികാണിപ്പ് അവസാനമായിരുന്നു
അതായിരുന്നു വേരുകൾ

അതിൽ വില്ലന്മാരായി
വേഷമിട്ടവരാണ്,  ഇപ്പോഴും;
മനുഷ്യരായി അഭിനയിച്ചു-
 തകർത്തുകൊണ്ടിരിക്കുന്നത്..

Comments

  1. അതിൽ വില്ലന്മാരായി
    വേഷമിട്ടവരാണ്,  ഇപ്പോഴും;
    മനുഷ്യരായി അഭിനയിച്ചു-
     തകർത്തുകൊണ്ടിരിക്കുന്നത്
    ഗംഭീരമായി...... നല്ല നിരീക്ഷണം നല്ലെഴുത്തിന്
    ആശംസകൾ.....

    ReplyDelete
  2. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  3. നമ്മളങ്ങനാണ് ഭായ്. വെട്ടിനിരത്തും സകലതും!!

    ReplyDelete
  4. ബൈജു ഭായ്....

    മൻഷ്യന്മാർ വില്ലന്മാരായി അഭിനയിക്കുകയല്ലല്ലോ. ജീവിച്ചു തകർക്കുകയല്ലേ.. അല്ലേ ഭായ് ? കവിത നന്നായിട്ടുണ്ട്. പഴേതുമൊക്കെ ഓടിച്ചൊന്നു വായിച്ചു. ചിലതൊന്നും എനിക്കങ്ങോട്ട് ക്ളിക്കായില്ല എന്നതും പറഞ്ഞോട്ടെ. ഹി...ഹി.. പോയിട്ടു വരാം. വന്നിട്ട് വിശദമായിത്തന്നെ വായിക്കും. നന്ദി...സ്നേഹം.. :) ഒത്താൽ റിനു ഭായിയോടും അന്വേഷണം അറിയിക്കണം.

    ശുഭാശംസകൾ......

    ReplyDelete
  5. മനുഷ്യൻമാർ വന്നു തുടക്കത്തിലേ ക്ലെമാക്സ് ആക്കാനുള്ള ശ്രമമാണ് . പാവം പ്രൊഡ്യൂസർ .

    ReplyDelete
  6. അതെ ...
    വില്ലന്മാർ നായകരായ ചരിത്രം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന