Skip to main content

മുറച്ചെറുക്കൻ


ഉമ്മ വെച്ചുമ്മ വെച്ച്
എനിക്ക് ഭ്രാന്താകുമ്പോ
എന്റെ മുടിയിൽ ഒരുമയിൽ‌പീലി
 കിളിച്ചുവരും.. ..

അന്നേരം നിന്റെ ഇമകളിൽ
 ആയിരം മയിലുകൾ പറന്നു വരും
പറന്നുപറന്നുവന്നവ
പലനിറങ്ങളിൽ
പീലിനിവർത്തി നൃത്തം വെയ്ക്കും

 നീ
നൃത്തം; കാണാതെയെഴുതിപഠിച്ചൊരു-
പാട്ടാകും..

നിന്റെ പാടുന്ന ചുണ്ടിൽ
ഉമിനീരാഴത്തിൽ
എന്റെ ചുണ്ട് വെയ്ക്കുന്ന നൃത്തം
മഴയാകും

പാട്ടിന്റെ താക്കോൽകൂട്ടം
 അരയിൽ തിരുകി നീ
ചുണ്ടിൽ അറിയാത്തൊരു;
ചിരി കിലുക്കും..


ആ കിലുക്കം തിരിച്ചറിഞ്ഞു
ഒരു മറുകിന്റെ കറുപ്പണിഞ്ഞു
ജന്മത്തിന്റെ പകുതിയിൽ വെച്ച്
 ഒരു മൂക്കൂത്തിത്തിളക്കത്തിൽ
 കയറിവരുന്ന മുറപ്പെണ്ണിനെ
ഞാൻ തിരിച്ചറിയും..

ആ തിരിച്ചറിവ്
ഇതുവരെ  ശരീരഭാഷയിൽ മിണ്ടാത്ത,
തൊടാത്ത,
 പുതിയൊരു   സ്പർശത്തിൻ
അറിയാത്ത തണുപ്പാകും.

ആ തണുപ്പ്
നിന്റെ കാണാത്ത
പുഴയുടെ അഴകാകും
നീ തമിഴ് ഭാഷയിൽ
നിറഞ്ഞൊഴുകുന്ന  പുഴയാവും..
ഞാൻ അതിന്റെ ഓളങ്ങളിൽ തുളുമ്പും
നിലാവലിഞ്ഞവെണ്ണയാകും..

 അപ്പോ ഞാൻ
 നിന്നെ കണ്ണിൽ വെച്ച
പഴയ  ഉമ്മകൾ
ഇമകളായി തളിരിട്ടു
പൂവിട്ടു  തുടങ്ങും                  

അപ്പോൾ ഞാൻ  നിന്നെ
കണ്ണാന്നു...
കാതിൽ വിളിച്ചു
 നിന്റെ കണ്ണിന്റെ തിളക്കത്തിൽ
എന്നെ
 വീണ്ടും  തിരിച്ചറിയാൻ കാത്തുനില്ക്കുന്ന
 കറുകറുത്ത പുതിയ  മുറചെക്കനാവും..


Comments

  1. കിലുകിലുങ്ങുന്നുണ്ടൊരു കവിത!!

    ReplyDelete
    Replies
    1. എഴുത്തിൽ പിച്ച വെച്ച് തുടങ്ങിയ കാലം തൊട്ടു കൈ പിടിച്ചു നടത്തിയത്
      അജിത്ഭായ് തന്നെയാണ്
      ഒത്തിരി സ്നേഹം

      Delete

  2.  വീണ്ടും  തിരിച്ചറിയാൻ കാത്തുനില്ക്കുന്ന
     കറുകറുത്ത പുതിയ  മുറചെക്കനാവും..

    പുഴ പോലെ ഒഴുകി കവിതക്ക് ആശംസകൾ....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ സന്തോഷം സ്നേഹപൂർവ്വം

      Delete
  3. അമ്പട മുറച്ചെറുക്കാ... YOU NAUGHTY.... ! ഇഷ്ടമായി ബൈജു ഭായ്.. :)

    ശുഭാശംസകൾ....





    ReplyDelete
    Replies
    1. സൗഗന്ധികം13 May 2013 at 18:52
      1BHK, 2BHK....

      പക്ഷേ, എല്ലാം അരക്കില്ലങ്ങൾ തന്നെ..!!

      നല്ല കവിത

      ശുഭാശംസകൾ...

      സൗഗന്ധികത്തിന്റെ ആദ്യ അഭിപ്രായം
      ഇന്നത്തെ അഭിപ്രായം വായിക്കുമ്പോഴും അന്നത്തെ അതെ പുതുമ സ്നേഹം സന്തോഷം
      അത് തന്നെ അല്ലെ എഴുത്തിന്റെ പുണ്യവും സന്തോഷവും
      സ്നേഹപൂർവ്വം

      Delete
  4. കറുകറുത്ത ഒരു മുറചെക്കൻ...

    ReplyDelete
  5. ഒരു കാമുകിയെ എങ്ങിനെയൊക്കെ ആസ്വദിക്കുന്നു!

    ReplyDelete
  6. ഒഴുക്കിലൂടെ ഒഴുകയങ്ങനെ......
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം