Skip to main content

ഒറ്റയ്ക്കിരിക്കുന്ന തുമ്പി

 ഉം...
ആകാശം മൂടി കെട്ടിയിട്ടുണ്ട്
ഒരു മഴ വരുന്നുണ്ട്


വരുന്ന മഴ അറിഞ്ഞമട്ടില്ല;
പെയ്തുകൊണ്ടിരിക്കുന്ന മഴ

ചർക്കയിൽ നിന്ന്
നൂൽനൂക്കുന്ന ലാഘവത്തോടെ
മഴനൂലുകൾ പോലെ
മേഘങ്ങളിൽ നിന്ന് മഴത്തുള്ളികൾ
നൂൽത്തെടുക്കുകയാണവ

കണ്ട കിനാവുകൾ കൊണ്ട്
നനയാനുള്ള മഴ
സ്വയം നെയ്തെടുക്കുകയാണവ
പ്രണയിക്കുന്നവർ അങ്ങിനാ
പ്രണയിക്കുമ്പോൾ അവരൊന്നുമറിയുന്നില്ല

അവർക്ക് അപ്പോൾ
എവിടെയെങ്കിലും ചെന്നിരുന്നാൽ മതി
അതിന്
ഒരു തുമ്പിക്കിരിയ്ക്കുവാനുള്ള
സ്ഥലം മതി

പെയ്യുന്ന ഒരു മഴത്തുള്ളിയിലോ
ആടുന്ന ഒരു പുൽക്കൊടിയിലോ
എരിയുന്ന ഒരു തീനാളത്തിലോ
ഒഴുകുന്ന പുഴയിലെ ഒരോളത്തിലോ
എവിടെയും അവ ചെന്നിരിക്കും

ഒരാൾക്ക് എന്തെങ്കിലും
സംഭവിച്ചാൽ പോലും
ഒന്നും പറ്റാത്ത ഇണകളാണവർ
നമ്മളെ പോലെ

അതേ
പ്രണയിക്കുന്ന രണ്ടുപേരാണ്;
ഒരിടത്ത്
ഒറ്റയ്ക്കിരിക്കുന്ന തുമ്പി!

Comments

  1. കണ്ട കിനാവുകൾ കൊണ്ട്
    നനയാനുള്ള മഴ
    സ്വയം നെയ്തെടുക്കുകയാണവ
    പ്രണയിക്കുന്നവർ അങ്ങിനാ
    പ്രണയിക്കുമ്പോൾ അവരൊന്നുമറിയുന്നില്ല

    ഒരാൾക്ക് എന്തെങ്കിലും
    സംഭവിച്ചാൽ പോലും
    ഒന്നും പറ്റാത്ത നമ്മളാണവർ

    ReplyDelete
  2. പ്രണയത്തിൽ ഒന്നും അറിയുന്നില്ല. ഒരാൾ ഇല്ലാതായാൽ പോലും.

    ReplyDelete
  3. തുമ്പികള്‍ ആകാന്‍ കഴിഞ്ഞെങ്കില്‍ ?പ്രണയം കൊള്ളാന്‍ കഴിഞ്ഞെങ്കില്‍ ?മഴ പോലെ പ്രണയത്തിന്റെ ഈറന്‍ ഭാവങ്ങള്‍ അനുഭവിപ്പിച്ചു

    ReplyDelete
  4. ആത്മീയഭാവം കൈക്കൊള്ളുന്ന മുഹൂര്‍ത്തങ്ങള്‍....
    ആശംസകള്‍

    ReplyDelete
  5. ഇരുവർ ഒന്നാകുന്ന അതിശയം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി