Skip to main content

കുടയ്ക്ക് തീ പിടിക്കുമ്പോൾ

ഇന്നലെയിൽ നിന്ന്
നിന്നിലേയ്ക്ക്
നടന്നു വരികയായിരുന്നു
ഞാൻ

ആകാശത്ത്
അർദ്ധവൃത്താകൃതിയിൽ
ചന്ദ്രക്കല

താഴെ
അതെ ആകൃതിയിൽ മണ്ണിൽ
വീണുകിടക്കുന്ന നിലാവ്

ഒരു ജാലകത്തിന്റെ
ചതുരം പിടിച്ചു
നിലാവിൽ ചവിട്ടാതെ
രാവ്  കടക്കുന്ന
പുലരി

ആ പുലരിയിലെ ഒരു സഞ്ചാരിയായി ഞാൻ

തിരിഞ്ഞു നോക്കുമ്പോൾ
തെരുവ് നിറയെ
വീടുകളുടെ
 ആകൃതിയുള്ള കാൽപ്പാടുകൾ

നിന്നിലേയ്ക്കുള്ള അകലം
അത്രയും അലിഞ്ഞു
ഒറ്റരാത്രി കൊണ്ട്
 ശുദ്ധജലമായി
ഭൂമിയിൽ അത്രമാത്രം
കുറയുന്ന ദൂരം

കടന്നു പോകുന്ന വാഹനങ്ങളുടെ
ജാലകങ്ങളിൽ
തൊട്ടടുത്ത്‌ ഒട്ടിച്ചിരിക്കുന്ന
അതാത്
 യാത്രക്കാരുടെ ലക്ഷ്യങ്ങൾ

ഞാൻ നിന്റെ വളരെ അടുത്ത്

അടുത്ത് വരുന്തോറും
എന്റെ കൂടുന്ന ഭ്രാന്ത്‌

അതിൽ നീ ദൂരെനിന്നും
വളർത്തുന്ന
ചോപ്പ്നിറമുള്ള
ചെമ്പരത്തിമുള്ളുകൾ

 അത്രയും വേദനിപ്പിച്ചു
അവ
കൊണ്ടുകയറുന്ന  ഞാൻ

നടന്നു വന്നു കൊണ്ടിരിക്കുന്ന
 എന്റെ
പൊള്ളുന്ന ഉടലിൽ
ഒട്ടിച്ചേർന്നു കിടക്കുന്ന നീ

നിന്റെ  അളവിൽ  ഞാൻ
കൃത്യമായിഅടങ്ങിയിരിക്കുന്ന
ഇന്നലെ  കടന്നു
നീ അമിതമായി അടങ്ങിയിരിക്കുന്ന
നാളെയിൽ  എത്തുമ്പോൾ
വെളിച്ചത്തിന്റെ നനവുള്ള
മഴ പെയ്തു തുടങ്ങുന്നു

പൊടുന്നനെ

നിന്റെ ഉടൽ ചേർത്തു
ഞാൻ പിടിച്ചിരിക്കുന്ന കുടയ്ക്ക്
ഇനി ഒരു മഴയ്ക്കും
 കെടുത്തുവാകാനാകാത്ത വിധം
തീ പിടിച്ചു തുടങ്ങുന്നു.. 

Comments

  1. ഈ തീ ആർക്കും കെടുത്താനാക്കില്ല....

    ReplyDelete
  2. ..കവി വളര്‍ന്നുകൊണ്ടേയിരിക്കുന്നു..
    പല വരികളിലും ആശയങ്ങള്‍ ആകാശക്കുട പിടിച്ചു നില്‍ക്കുമ്പോള്‍ പലപ്പോഴും ചിലതിന്റെയെല്ലാം അര്‍ഥാന്തരങ്ങള്‍ കണ്ടെത്താനാതെ നിസ്സഹായനായിപ്പോകുന്ന അവസ്ഥ..
    ആശംസകളോടെ..

    ReplyDelete
  3. ആശയഗംഭീരം.....
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം