Skip to main content

അവഗണനയ്ക്കുള്ള അപേക്ഷ എന്ന നിലയിൽ കവിത


കൂട്ടത്തിലിരിയ്ക്കുമ്പോൾ
നിരന്തരമായ അവഗണന
ആവശ്യപ്പെടുകയും

അവഗണന അനുഭവപ്പെട്ടില്ലെങ്കിൽ
ജീവിച്ചിരിയ്ക്കുവാനാവാത്ത
അവസ്ഥയിലേയ്ക്ക്
എത്തിച്ചേരുകയും
ചെയ്തിരിയ്ക്കുന്ന
ഒരാളും,
കഴിഞ്ഞ മാസത്തിലെ
ഒരു
തീയതിയും.
അങ്ങിനെ
ഒറ്റയ്ക്കിരിക്കണം,
അവഗണിക്കപ്പെടണം,
എന്ന് തോന്നിയിട്ടാവണം;
വിജനമായ പാർക്കിൽ ചെന്ന്
ഒരാൾ
തനിച്ചിരിയ്ക്കുന്നത് പോലെ
കലണ്ടറിൽ നിന്നും
ഇറങ്ങിവന്ന്
ഒരു തീയതി
അയാളുടെ അരികിലിരിയ്ക്കുന്നു.
കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക്
യാത്ര ചെയ്യുന്ന ഒരാൾ
എന്ന നിലയിൽ
പൊടുന്നനെ
വിജനമായ ഒരിടമാകുന്ന
അയാൾ
കാറ്റടിയ്ക്കുമ്പോൾ
ഇളകുന്ന കലണ്ടറിൽ
ഒഴിഞ്ഞുകിടക്കുന്ന
ആ തീയതിയുടെ കള്ളി
അവിടെ
ഏതെങ്കിലും
കൂടില്ലാത്ത കിളി
ചേക്കേറുമോ,
കൂടു കൂട്ടുമോ;
എന്ന ഭയം
പുതിയ മാസമാവുന്നു
ആ മാസത്തിൽ
തീയതിയാവാനുള്ള
ഒരു സാധ്യത
തള്ളിക്കളയാനാവാത്ത വിധം
അയാളുടെ
ജീവിതമാവുന്നു
കൈയ്യിലാകെയുള്ളത്
മണ്ണിന്റെ ഒരിത്തിരി വിത്താണ്
വിരലുകൾ കിളിർത്തുവന്നത്
ഉടയോന്റെ നെഞ്ച് നടാൻ
നിമിഷങ്ങളെണ്ണി
കാത്തുവെച്ചത്
കവിത എന്നത്
അവഗണിക്കപ്പെടുവാനുള്ള
എഴുത്തപേക്ഷയാവുന്നിടത്ത്,
അവഗണന
ഒരു തീയതിയാവണം
അണയ്ക്കുവാനാവാത്ത വിധം
ഏത് നിമിഷവും
തീ പടർന്നുപിടിയ്ക്കുവാൻ
സാധ്യതയുള്ളത്
തീ പിടിക്കുമോ
ചിന്തകളുടെ ചിതയാവുമോ
എന്നൊന്നും അറിയില്ല
എന്തായാലും
അന്നാവണം
അയാളും
ആ തീയതിയും
അടുത്ത ഒരു കൊല്ലത്തേയ്ക്ക്
ജീവിതം
സ്വകാര്യമായി
പുതുക്കേണ്ടിയിരുന്നത്!

Comments

  1. കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക്
    യാത്ര ചെയ്യുന്ന ഒരാൾ....
    ആശംസകള്‍

    ReplyDelete
  2. കവിത എന്നത്
    അവഗണിക്കപ്പെടുവാനുള്ള
    എഴുത്തപേക്ഷയാവുന്നിടത്ത്,
    അവഗണന
    ഒരു തീയതിയാവണം
    അണയ്ക്കുവാനാവാത്ത വിധം
    ഏത് നിമിഷവും
    തീ പടർന്നുപിടിയ്ക്കുവാൻ
    സാധ്യതയുള്ളത്..!

    ReplyDelete
  3. Kazchapadukalude varnashobhaku ente aashamsakal

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം