Skip to main content

ബുദ്ധനിൽ നിന്നും ബോധിയിലേയ്ക്ക് ഒരു ഘടികാരദൂരം

1

ഒരുനേരത്തെ
ബുദ്ധനാണ്
സ്വന്തമല്ലാത്ത
ഘടികാരത്തിലെ
പന്ത്രണ്ട് മണി

ആരെങ്കിലും നോക്കിയിട്ടുണ്ടോ
ആരുടെ വിധവയാണ്
സമയമെന്ന്?

ചുരുണ്ടു കൂടുന്നതിനിടയിൽ
വിദൂരത്തെവിടെയോ
ഉറക്കമുണരുന്ന
തീവണ്ടി
ആരുടേയോ വിധിയാവണം

2

സ്വന്തം കാലടികൾ തന്നെ
റെയിൽവേ സ്റ്റേഷനായ
കുറച്ച് പേർ

നടക്കുമ്പോൾ
അവരുടെ കാലിൽ
തടഞ്ഞേക്കാവുന്ന ചെടിയാവുന്നു
കാത്തുനിൽപ്പ്

ഇപ്പോൾ
തീവണ്ടിയാപ്പീസിന് അടുത്ത്
വാടകവീടിന് പുറത്ത്
തരിശ്ശ് കിടക്കുന്ന ഭൂമി,
മറ്റാരുടേയോ ഘടികാരം

അതിലോടുന്ന സൂചികൾ
സമയമില്ലാത്തവരുടെ
ചിത്രശലഭങ്ങൾ

അവയെ പിടിക്കുവാൻ
ഓടുന്ന
അയലത്തെ വീട്ടിലെ,
കുട്ടിയിട്ടിരിക്കുന്ന തട്ടം
ആ കുട്ടിയുടേതാവില്ല

നിങ്ങൾ
ആ കുട്ടിയുടെ
ആരുമല്ലാതാവുന്നിടം വരെ...

3

മൂന്നെന്ന അക്കമായി
അതേ ഘടികാരത്തിൽ
സ്വന്തം ആടിനെ കൊണ്ടുകെട്ടുന്ന
ഒരാൾ

ഒരു പക്ഷേ നിങ്ങൾ

കൃത്യം അഞ്ച് മണി
പശുവിന്റെ
അകിടായി
രൂപപ്പെടുന്ന ഘടികാരം

ഭൂമിയിലെ ഉപമകളെല്ലാം
പൂവുകളാകുന്ന സമയം
ആഗതമായിരിക്കുന്നു

സ്വന്തമായി സമ്പാദ്യമില്ലാത്ത
അക്കങ്ങളെ
കണക്ക് പഠിപ്പിക്കുവാൻ
വരുന്ന
ഒരു വശം ചരിഞ്ഞ
നിലാവ്

എങ്കിൽ പിന്നെ
എന്ന വാക്കിനെ
തൊട്ട്  തൊട്ട്
വിരലുകൾ മടക്കുന്ന
നിങ്ങളും
നിലാവും

തെരുവിന്റെ ഓരത്ത്
തൊട്ടാവാടിച്ചെടിയായി
പിടിച്ചു തുടങ്ങുന്ന
ഒരാൾ

ബോധിമരം
ഒരു തീവണ്ടിപ്പാളമായിട്ടുണ്ടാകും
ബുദ്ധനൊരു തീവണ്ടിയും!

Comments

  1. ഉപമകളുടെ കൂമ്പാരമാകുന്ന ഒരു ഘടികാരം ..

    ReplyDelete
    Replies
    1. ഏറെ സന്തോഷം സ്നേഹം മുരളിഭായ്

      Delete
  2. Rich in analogies.....This was published in Janayugam?

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന