Skip to main content

വരികൾക്കിടയിൽ എരിയുന്ന ഒരു തിരി എന്ന നിലയിൽ അവൾ

എരിയുന്ന
മെഴുകുതിരി പോലെ
ശാന്തമായ
ഒരുവൾ

ശാന്തമല്ലാത്തപ്പോൾ
ഒരിടവും
മെഴുകുതിരിയും
അവൾ

അപ്പോൾ
അവർക്ക്
ആകെ വെയ്ക്കാനറിയാവുന്ന
ഒച്ച
വെളിച്ചമാകുന്നു

ശരിയ്ക്കും
ഒച്ചയാവില്ലത്,
ഒളിപ്പിച്ചു വെച്ച പച്ച

പുറത്ത് കാണിക്കാനാവാതെ
ഉള്ളിൽ അടക്കിപ്പിടിച്ച
പച്ചയാണല്ലോ
ഇലകൾക്കെങ്കിലും
അത്രമേൽ ഉച്ചത്തിൽ
ഒച്ചയാവുക

ഇലകളുടെ തേങ്ങലല്ലാതെ
എന്താണ് പച്ച

ഒരിലയായിരിക്കുമ്പോൾ
പോലും
കാറ്റിന്റെ അവഗണന
അത്രമേലറിഞ്ഞവരായിരിക്കും
ഉരുകിയുരുകി
ഒരിക്കൽ
മെഴുകുതിരികളാവുക

അത് കൊണ്ട് തന്നെ
ഇരുട്ടിനെ
അവ
വെറുക്കുന്നില്ല,
അവഗണിക്കുന്നില്ല,
തൊട്ടുകളിക്കുക മാത്രം
ചെയ്യുന്നു

ഇരുട്ടിനോളം
അവഗണന
അറിഞ്ഞവരാരുണ്ട്?

അതുകൊണ്ടാവണം
കളഞ്ഞുകിട്ടുന്ന പ്രകാശം
പോലും
അവ
എടുത്തു വളർത്തുന്നത്

മുതിരുമ്പോൾ
ആരും കാണാതെ
മിന്നാംമിന്നികളാക്കി
പറത്തിവിടുന്നത്

അവഗണനകളെ
കാറ്റു പോലെ സ്നേഹിച്ച് സ്നേഹിച്ച്
അവഗണനകൾക്ക് അടിമപ്പെട്ട്
അവഗണിക്കപ്പെട്ടില്ലെങ്കിൽ
കൈയ്യും മെയ്യും വിറച്ചു
ഇലയാകപ്പെടുന്നവരും ഉണ്ടാവും,
പൂക്കളുടെ
ലോകത്തിൽ...

ഒരർത്ഥത്തിൽ
മനുഷ്യരുടെ
നിസ്സഹായതകൾക്ക്
പിടിച്ച
വേരല്ലാതെ എന്താണ്
മരം?

തുടർച്ചയായ
അവഗണന കൊണ്ട്
കളഞ്ഞുപോയ ചലനങ്ങളെ
ഇലയാക്കാൻ
ഒരിത്തിരി നേരം!

Comments

  1. കളഞ്ഞു കിട്ടുന്ന പ്രകാശം- കൊള്ളാം

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം സന്തോഷപൂർവ്വം നന്ദി മാഷേ

      Delete
  2. Does the poem emphasize the insignificance of man .The images ,leaf , tree ,the burning candle ,darkness and light portray the love and intimacy of the beloved......?!

    ReplyDelete
    Replies
    1. അതേ തീർച്ചയായും പ്രധാനമായും അവഗണന എന്ന കാറ്റിനെകുറിച്ച് തന്നെ
      സ്നേഹപൂർവ്വം

      Delete
  3. ഒരർത്ഥത്തിൽ
    മനുഷ്യരുടെ
    നിസ്സഹായതകൾക്ക്
    പിടിച്ച
    വേരല്ലാതെ എന്താണ്
    മരം?....
    കവിത മനസ്സിൽ എവിടെയോ ഒരു നൊമ്പരം ശേഷിപ്പിച്ചപോലെ..നന്നായിരിയ്ക്കുന്നു ആശംസകൾ

    ReplyDelete
  4. ഒരിക്കലും അണയാത്ത തിരി ...!

    ReplyDelete
  5. തുടർച്ചയായ
    അവഗണന കൊണ്ട്
    കളഞ്ഞുപോയ ചലനങ്ങളെ
    ഇലയാക്കാൻ
    ഒരിത്തിരി നേരം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം