വാക്കുകളുടെ പാർക്കിലിരിക്കുകയായിരുന്നു ഞാനെന്ന അവസാന വാക്ക് അണഞ്ഞു കഴിഞ്ഞു തിരിഞ്ഞുനോട്ടം എന്ന ഏറ്റവും അടുത്തുള്ള വിളക്ക് മരവും ഇനി പുറത്തിറങ്ങാൻ ഞാനും അപകർഷതാബോധമുണ്ടെന്ന് തോന്നിക്കുന്ന ആരുടേതുമല്ലാത്ത മരണവും പാർക്കിന്റെ വൃദ്ധനായ കാവൽക്കാരൻ ആർക്കും വരാത്ത ഒരു രോഗം കൃത്യമായിപ്പറഞ്ഞാൽ അയാൾ, പുറത്താക്കിയ ഇടങ്ങളുടെയൊക്കെ കാവൽക്കാരൻ ഇനി പുറത്താക്കാനുള്ള ഒരേയൊരിടം എന്ന നിലയിൽ എന്റെ ഉടലിന്റെ കാവൽക്കാരൻ അയാളുടെ പേരില്ലാത്ത വയസ്സൻനായ എന്റെ കവിത!
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...