Skip to main content

സംശയങ്ങളുടെ മേക്കപ്പ്മാൻ

തുടക്കം
ഒരു സംശയത്തിലായിരുന്നു

കടൽ ഒരു സിനിമാനടിയാണെന്നും

സൂര്യൻ
കടൽ കൊണ്ടുനടക്കുന്ന
മേക്കപ്പ്മാനാണെന്നും

മേക്കപ്പ് ചെയ്ത
കടൽ അല്ലേ
പകൽ എന്നും

വേഷം മാറിയ ജലമാണോ
വെയിൽ
എന്നും

സംശയം തുടർന്നുകൊണ്ടിരുന്നു

അല്ലെങ്കിൽ വെയിൽ
കാണുമ്പോൾ
ജലം ഉണങ്ങുന്നതെന്തിന്
ചിന്തിക്കാൻ പോയില്ല

ചിന്തിക്കുന്നവർ
മീനുകളാണെന്നും
ചിന്തിക്കുവാനുള്ള സൗകര്യാർത്ഥം
അവർ ജലത്തിൽ
ഒളിച്ചുതാമസിക്കുകയാണെന്നും
തോന്നിയിരുന്നു

തോന്നലുകളെ
സംശയമായി വളർത്തുവാനും പോയില്ല

വേഷം മാറി
മുക്കുവനായി
മീൻ പിടിയ്ക്കുവാൻ
പോകണമായിരുന്നു

എന്നിട്ടും
പിടിച്ചുകൊണ്ടുവരുന്ന
മീനുകൾക്ക്
അവൾ കണ്ണെഴുതി കൊടുക്കുന്നില്ലേ
എന്നും സംശയിച്ചിരുന്നു

ദൈവത്തിന്
കുറച്ച് മേക്കപ്പിന്റെ കുറവില്ലേ?

സത്യത്തിൽ ദൈവമുണ്ടോ?

ശരിയ്ക്കും
ഞാൻ
ജീവിച്ചിരിയ്ക്കുന്നുണ്ടോ?

മനുഷ്യനായി കാണപ്പെടുന്നുണ്ടെങ്കിലും

കൊണ്ടുനടക്കുന്ന
സംശയങ്ങളുടെ
മേക്കപ്പ്മാനായിരിക്കുന്നു
ഞാനിപ്പോൾ!

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...