Skip to main content

പേര് പ്രാർത്ഥന ശ്രമം ദൈവം എന്നിങ്ങനെ

എന്റെ ദൈവമേ!

ഒന്നുമില്ല
കടന്നുപോയ വാഹനത്തിന്റെ
ബോർഡു വായിച്ചതാണ്
നടന്നുപോകുന്ന ദൈവം

നിങ്ങൾക്ക്
വേണമെങ്കിൽ
കണ്ണടച്ചത് പ്രാർത്ഥനയാക്കാം

ഒരു നിമിഷമെങ്കിലും
പ്രാർത്ഥനയിലെ ദൈവം
കൊടിയേറ്റം സിനിമയിലെ
കുത്തിയിരിക്കുന്ന
ഗോപിയെ അനുസ്മരിപ്പിക്കുന്നില്ലേ?

ഓർമ്മകൾ
കാലഘട്ടത്തിലെ
റേഡിയോയാണ്
അലക്കി വിരിയ്ക്കാൻ
തോന്നുന്നില്ലേ?

വിരിയ്ക്കാൻ അയയോ
അലക്കിയിടാൻ
കുപ്പായമോ ഇല്ല
എന്നത്
നിങ്ങളെയോ ദൈവത്തേയോ
അലട്ടുന്നില്ല

ഇടാൻ കുപ്പായമില്ലാത്ത
ഒരു കാലഘട്ടത്തിൽ
ജനിച്ചവരെല്ലാം പുരുഷൻമാരായിപ്പോയ
ഒരു ഗ്രാമത്തിൽ
പുരുഷനാകേണ്ടി വന്ന
ഒരാളാവണം
നഗരത്തിലൂടെ
നടന്നുപോകുന്ന ദൈവം

ഒരു തെരുവ്
കൂടി
കഴിഞ്ഞിരിക്കുന്നു

കിഴവൻ ദൈവം
തന്റെ പഴഞ്ചൻ ടൈപ്പ് റൈറ്ററിൽ
ടൈപ്പ് ചെയ്തുകൊണ്ടിരിയ്ക്കുന്ന
പേപ്പറിൽ
അയാളുടെ പേരില്ല

ഐപാഡിൽ
പാട്ട് കേട്ട്
അതിന്റെ ടച്ച് സ്ക്രീനിൽ
എന്തോ അലക്ഷ്യമായി
കുത്തിക്കുറിച്ച്
തെരുവ്മുറിച്ചുകടക്കുന്ന
കുറച്ചുകൂടി
ചെറുപ്പക്കാരനായ ദൈവം

ആ ദൈവത്തിന്റെ
ലിസ്റ്റിലായിരിയ്ക്കും
നിങ്ങൾ ഉദ്ദേശിക്കുന്ന
ആളിന്റെ പേര്!

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം