Skip to main content

Posts

Showing posts from December, 2017

അതിര് നോവ് എന്നീ വരകളിൽ മരങ്ങൾ

മരമെങ്ങുമില്ല, ഇരിയ്ക്കുവാൻ; നേരവും. അറിയില്ല സംസ്കൃതം , പറയാനും, എങ്കിലും നടന്നതാണ്, കിളിയോളം പറന്നുനോക്കുവാനായി മാത്രം മരങ്ങളോളം അതിനിടയിൽ, പോയി ഇരുന്നതാണ് തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ കടന്നുവന്ന മരത്തിന്റെ ഓർത്തെടുത്ത തണലിൽ, ഒരിത്തിരി നേരം. ഓർത്തെടുത്തതാണ്; നേരവും വിശ്രമിക്കുമ്പോഴും ഇരിയ്ക്കുമ്പോഴും ഒട്ടും കുറയ്ക്കുന്നില്ല നടക്കുന്ന വേഗവും ദൂരവും കുറയ്ക്കുന്നില്ല മരങ്ങൾ തണലും, കൂട്ടുന്നില്ല ചില്ലകൾ, ഇലകൾ കുറയ്ക്കുന്നില്ല, പച്ചയും നിറങ്ങളും തിരുത്തുന്നുമില്ല, മരങ്ങൾ മുകളിൽ പറഞ്ഞ എങ്ങുമില്ല, എന്ന വരികൾ പോലും ഉണ്ടായിരുന്നതാണ് മരങ്ങൾ ഇനിയും ഉണ്ടാവും ചില്ലകൾ കാടുകൾ മൃഗങ്ങൾ ഇല്ലാത്തത് നേരമാണ് ഉണ്ടായിരുന്നതാണ് അതും, ഇനിയും ഉണ്ടാവും ഇപ്പോഴും ഉണ്ട് ഇല്ലാതായത് ഞാനാണ് ഉണ്ടായിരുന്നതാണ് ഞാനും നിങ്ങളും ഇനിയും ഉണ്ടാവും നമ്മളും അവളും നടക്കുക എന്നത് മറ്റൊരാളായി ഇരിയ്ക്കുക എന്നു തന്നെയാണ് അതു മാത്രം ഉറപ്പിക്കുന്നു, നൃത്തപാഥേയം തുറക്കുന്നു ആദ്യത്തെ ചുവട് കഴിക്കുന്നു രണ്ടാമത്തെ ചുവട് അവൾക്കായി മാറ്റിവെയ്ക്കുന്നു മൂന്നാമത്തെ ചുവടിന്റെ

എഴുത്തുമൃഗം

ആത്മഹത്യ ചെയ്ത ശലഭങ്ങളുടെ മരണമൊഴികൾ നിറങ്ങളായി കുറിച്ചെടുക്കുന്ന ചിറകുകൾ ചലനങ്ങളുടെ കുരുക്കിട്ട് ആത്മഹത്യചെയ്ത സ്വന്തം നൃത്തത്തിലേയ്ക്ക് എത്തിനോക്കുക മാത്രം ചെയ്യുന്ന, കൈനോട്ടക്കാരന്റെ തത്തയാകുന്നു ജീവിതം ഓരോ കവിതയും ഭ്രാന്തെടുക്കുന്ന തെരുവിലെ എഴുത്തുമൃഗമാവുന്നു വീണ്ടും മനുഷ്യൻ...