ഓരോലക്കാലിനും
അതിന്റെ ഈർക്കിലിനും
ഇടയിൽ
പച്ചയ്ക്കെടുത്ത തുരുമ്പ്
പോലെ
ഇന്നലെയുടെ
നോവ്
അവന്റെ അലച്ചിൽ
നിലാവിന്റെ നെഞ്ചിൽ
ഓരോലക്കാലാവുന്നു
പക്ഷികൾ വന്നിരിക്കുമ്പോൾ
വീണ്ടും ഉലയുന്നു
അവനെ ഉലയ്ക്കാതെ
അവനിൽ വന്നിരുന്ന പക്ഷി
പറന്നകലുമ്പോൾ
കാഴ്ച്ചയെങ്കിലും
ഉലയ്ക്കാതിരുന്നെങ്കിൽ
എന്ന ഒറ്റകൊമ്പുള്ള മാൻ
തല ഉയർത്തി
അവനെ നോക്കുന്നു
അവനെ നഷ്ടപ്പെടുമ്പോൾ
അവന്റെ മുഖം നഷ്ടപ്പെടുമ്പോൾ
അവന്റെ ദുഃഖം നഷ്ടപ്പെടുമ്പോൾ
മേയുന്നത് പോലെ
തലതാഴ്ത്തുന്നു
ഒറ്റനോട്ടം കൊണ്ട്
മാനിന്റെ കണ്ണ്
കാട്ടാറിൽ വെള്ളം കുടിക്കുന്ന
അവന്റെ മീനിന്റെ കണ്ണിൽ
അവസാനിക്കുന്നു...
അവന്റെ വനവും
അവന്റെ ദൈന്യതയുടെ മുഖവും
ഒരാശ്ചര്യചിഹ്നത്തിൽ
കടലെടുക്കുന്നു.
അവന്റെ വനവും
ReplyDeleteഅവന്റെ ദൈന്യതയുടെ മുഖവും
ഒരാശ്ചര്യചിഹ്നത്തിൽ കടലെടുക്കുന്നു...