Skip to main content

പുതിയ സൂര്യൻ

ഞാനും മറ്റൊരാളുടെ
നൃത്തവും ഒരിടത്തിരിക്കുന്നു
ഇരുന്നിരുന്ന്
നൃത്തം എൻറേതാവുന്നു
ഞാൻ മറ്റൊരാളും..

അടുത്ത്
അപ്പൂപ്പന്താടിമുഖമുള്ള
ഒരുവൾ.

അവൾക്ക്
അണിവിരലിൽ
പുഴ
മറവിയുടെ ഉടൽ..

ഞാൻ
അവൾ വെയ്ക്കുന്ന
തൊട്ടാവാടിച്ചുവടുകൾ...

എന്നിൽ ചാരിവെച്ച്
അവളുടെ ഉടലിലേയ്ക്ക്
കയറിപ്പോകുന്ന
ചിത്രശലഭങ്ങൾ

അവർക്ക്
തുള്ളികളുടെ
ഗോവണി

കയറുന്തോറും
പൂമ്പാറ്റക്കാലുകളിൽ
നിന്നും അടർന്നുവീഴുന്ന
കാലങ്ങളുടെ പൂമ്പാറ്റകൾ

ഇറ്റുന്ന ആഴങ്ങൾ

ശലഭങ്ങൾക്കും
അവയുടെ ചിറകിനും
പറക്കലിനും
വെവ്വേറെ ഭ്രാന്തുകൾ

ഉയരം
അവയുടെ ഭ്രാന്ത്
ഒരുമിച്ച്
മായ്ച്ചുകളയുന്ന മായ്പ്പ്കട്ട

അവൾ എന്റെ ഉയരം
ഞാൻ അവളുടെ ആഴത്തിന്റെ
നാലാം ചിറക്

വെറും ശബ്ദംകൊണ്ട് ഉണ്ടാക്കാവുന്ന
അനുകരണ കലയാവുന്നു
അവളുടെ
ഒറ്റപ്പെടലിന്റെ കടൽ

പെയ്യുന്നതായി
തകർത്ത് അഭിനയിക്കുകയാണ്
ഞങ്ങളുടെ
ഭ്രാന്തുകളുടെ മഴ
നുരയും പതയും വരുന്നതിനിടയിൽ
ഞാനതിന്
ഒരു തുള്ളി കൊണ്ട്
ഡബ്ബ് ചെയ്യുന്നു.

എന്ന് വെച്ചാൽ
ഒന്നുമില്ല,
പറഞ്ഞാൽ കേൾക്കാത്ത
ദിക്കുകൾ കടന്ന്
കിഴക്കുദിക്കുമായിരിയ്ക്കും
കൂടുതൽ കവിതകളടങ്ങിയ
ഒരു പുതിയ സൂര്യൻ!

Comments

  1. ഇനിയും ദിക്കുകൾ കടന്ന്
    കിഴക്കുദിക്കുമായിരിയ്ക്കും
    കൂടുതൽ കവിതകളടങ്ങിയ
    ഒരു പുതിയ സൂര്യൻ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...